Wednesday, January 30, 2013

ഈഗിൾ ഹാസ് ലാന്റഡ് – 70



സ്റ്റെയ്നർ ആ ഫാം ഹൌസിലെ പഴയ ലിവിങ്ങ് റൂം തങ്ങളുടെ ദൌത്യത്തിന്റെ സിരാകേന്ദ്രമാക്കി മാറ്റി. റൂമിന്റെ അറ്റത്തുണ്ടായിരുന്ന രണ്ട് കട്ടിലുകൾ അദ്ദേഹവും ന്യുമാനും പൊടിതട്ടിയെടുത്തു. പിന്നെ അവിടെയുണ്ടായിരുന്നത് വലിയ രണ്ട് മേശകളായിരുന്നു. സ്റ്റഡ്ലി കോൺസ്റ്റബിളിന്റെയും ഹോബ്സ് എന്റിന്റെയും വിവിധ ഫോട്ടോകളും ഭൂപടങ്ങളും ആദ്യത്തെ മേശമേൽ നിരത്തിയിരിക്കുന്നു. രണ്ടാമത്തെ മേശപ്പുറത്ത് ഹോബ്സ് എന്റ് പ്രദേശത്തിന്റെ ത്രിമാന മോഡലിന്റെ നിർമ്മാണം പാതി വഴിയിൽ എത്തി നിൽക്കുന്നു.

ഒരു കൈയിൽ ബ്രാൻഡി ഗ്ലാസുമായി കേണൽ റാഡ്‌ൽ കൌതുകത്തോടെ ആ മോഡൽ വീക്ഷിച്ചു. മേശയുടെ മറുഭാഗത്ത് അദ്ദേഹത്തിന്റെ മുഖഭാവം ശ്രദ്ധിച്ചു കൊണ്ട് ന്യുമാൻ നിന്നു. സ്റ്റെയ്നറാകട്ടെ പുകവലിച്ചുകൊണ്ട് ജാലകത്തിനരികിലൂടെ അസ്വസ്ഥതയോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.

“മനോഹരമായിരിക്കുന്നു ഈ മോഡൽ ആരാണിതിന് പിന്നിൽ...?” റാഡ്‌ൽ ആരാഞ്ഞു.

“പ്രൈവറ്റ് ക്ലൂഗൽ യുദ്ധത്തിന് മുമ്പ് അയാൾ ഒരു ആർട്ടിസ്റ്റ് ആയിരുന്നു” ന്യുമാൻ പ്രതിവചിച്ചു.

സ്റ്റെയ്നർ നടത്തം നിർത്തി റാഡ്‌ലിന് നേർക്ക് തിരിഞ്ഞു. “നമുക്ക് കാര്യത്തിലേക്ക് വരാം മാക്സ്  നോർഫോക്കിലേക്ക് പോകുമ്പോൾ ആ ആ സാധനത്തിനെ ഞാൻ കൂടെ കൂട്ടുമെന്നാണോ താങ്കൾ ശരിക്കും വിചാരിച്ചിരിക്കുന്നത്?”

“അത് എന്റെ ആശയമല്ല റൈ ഫ്യൂററുടേതാണ്” റാഡ്‌ൽ സൌ‌മ്യതയോടെ പറഞ്ഞു. “മൈ ഡിയർ കുർട്ട് ഇതുപോലുള്ള കാര്യങ്ങളിൽ ഞാൻ ആജ്ഞകൾ സ്വീകരിക്കാറേയുള്ളൂ ആജ്ഞാപിക്കാറില്ല

“അങ്ങേർക്ക് ശരിക്കും വട്ടാണെന്നാണ് തോ‍ന്നുന്നത്

സ്റ്റെയ്നറുടെ അഭിപ്രായം ശരി വയ്ക്കുന്ന മട്ടിൽ തല കുലുക്കിയിട്ട് റാഡ്‌ൽ അലമാരയിലെ കുപ്പിയിൽ നിന്നും അല്പം കൂടി കോഞ്ഞ്യാക്ക് ഗ്ലാസിലേക്ക് പകർന്നു. “ഇതിപ്പോൾ ഒരു പുതിയ അറിവൊന്നുമല്ലല്ലോ നമുക്ക്

“ഓൾ റൈറ്റ് ഇനി നമുക്കിതിന്റെ പ്രായോഗിക വശത്തെക്കുറിച്ച് ചിന്തിക്കാം ഈ പദ്ധതി നാം വിചാരിച്ചത് പോലെ മുന്നോട്ട് പോകുകയാണെങ്കിൽ വളരെ അച്ചടക്കവും കെട്ടുറപ്പുമുള്ള ഒരു സംഘത്തെയാണ് നമുക്കാവശ്യം ഒരു പോലെ ചലിക്കുന്ന, ഒരു പോലെ ചിന്തിക്കുന്ന, ഒരു പോലെ പ്രവർത്തിക്കുന്ന ഒരു സംഘം അങ്ങനെയൊന്നാണ് നമുക്കിപ്പോൾ ഉള്ളതും എന്റെയൊപ്പമുള്ള കുട്ടികൾ ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിച്ച ചരിത്രമുള്ളവരാണ് ഗ്രീസിൽ ലെനിൻ‌ഗ്രാഡിൽ സ്റ്റാലിൻ‌ഗ്രാഡിൽ അങ്ങനെ എത്രയോ സ്ഥലങ്ങളിൽ ഓരോ മുക്കിലും മൂലയിലും അവരോടൊപ്പം ഞാനുമുണ്ടായിരുന്നു മാക്സ് താങ്കൾക്കറിയുമോ പല അവസരങ്ങളിലും എനിക്ക് ഒരു ഓർഡർ പോലും കൊടുക്കേണ്ടി വന്നിട്ടില്ല സന്ദർഭത്തിന് അനുസരിച്ച് ഏകകണ്ഠമായ തീരുമാനമെടുക്കുവാൻ എന്റെ സംഘത്തിനാകുമായിരുന്നു” സ്റ്റെയ്നർ പറഞ്ഞു.

“ഞാനത് പൂർണ്ണമായും അംഗീകരിക്കുന്നു

“അപ്പോൾ പിന്നെ ഇങ്ങനെയൊരു അപരിചിതനോടൊപ്പം എന്റെ സംഘത്തിന് പ്രവർത്തിക്കാൻ കഴിയുമെന്ന് താങ്കൾ കരുതുന്നുണ്ടോ? അതും പ്രെസ്റ്റണെപ്പോലെ ഒരാളോടൊപ്പം?” റാഡ്‌ൽ കൊടുത്തിരുന്ന ഫയൽ ഉയർത്തിക്കാണിച്ചിട്ട് സ്റ്റെയ്നർ തുടർന്നു. “കറ തീർന്ന ഒരു ക്രിമിനൽ ജനിച്ച അന്ന് തൊട്ട് തട്ടിപ്പും കൊണ്ട് ഇറങ്ങിയിരിക്കുന്നവൻ അയാൾക്ക് തന്നോട് പോലും ആത്മാർത്ഥതയുണ്ടോ എന്ന കാര്യം സംശയമാണ് സൈനികവൃത്തി എന്നാൽ എന്താണെന്ന് പോലും അയാൾക്ക് അറിയുമോ എന്ന കാര്യം സംശയമാണ്” നിരാശയോടെ സ്റ്റെയ്നർ ആ ഫയൽ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു.

“അത് മാത്രമല്ല അയാൾ തന്റെ ജീവിതത്തിൽ ഒരിക്കൽപ്പോലും വിമാനത്തിൽ നിന്ന് ചാടിയിട്ടില്ല” റിട്ടർ ന്യുമാൻ തന്റെ ആശങ്ക പങ്ക് വച്ചു.

റാഡ്‌ൽ തന്റെ സിഗരറ്റ് പാക്കറ്റ് തുറന്ന് ഒരെണ്ണമെടുത്ത് ചുണ്ടിൽ വച്ചു. ന്യുമാൻ അതിന് തീ കൊളുത്തിക്കൊടുത്തു.

“കുർട്ട് എനിക്ക് തോന്നിയ ഒരു കാര്യം ഞാൻ പറയട്ടെ? നിങ്ങൾ നിങ്ങളുടെ വികാരവിക്ഷോഭങ്ങളെ കെട്ടഴിച്ച് വിട്ടിരിക്കുകയാണ്” റാഡ്‌ൽ പറഞ്ഞു.

“ഓൾ റൈറ്റ്  സ്റ്റെയ്നർ പറഞ്ഞു. “എന്തോ എന്നിലുള്ള അമേരിക്കൻ പകുതിയ്ക്ക് ഇതുപോലുള്ള ഒരു ദേശദ്രോഹിയെ ഉൾക്കൊള്ളാനാവുന്നില്ല അതുപോലെ തന്നെ എന്നിലുള്ള ജർമ്മൻ പകുതിയ്ക്കും അയാളിൽ തീരെ താല്പര്യമില്ല എന്നതാണ് വാസ്തവം” അദ്ദേഹം അസ്വസ്ഥതയോടെ തലയാട്ടി.  “നോക്കൂ മാക്സ് പാരച്യൂട്ട് ജമ്പ് ട്രെയിനിങ്ങ് എന്നത് എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് താങ്കൾക്ക് വല്ല ധാരണയുമുണ്ടോ? വിശദീകരിച്ച് കൊടുക്കൂ റിട്ടർ” അദ്ദേഹം ന്യുമാന്റെ നേർക്ക് തിരിഞ്ഞു.

“വിജയകരാമായ ആറ് ജമ്പുകൾക്ക് ശേഷമാണ് പാരട്രൂപ്പേഴ്സ് ക്വാളിഫിക്കേഷൻ ബാഡ്ജ് ലഭിക്കുന്നത് തന്നെ അതിന് ശേഷം വർഷത്തിൽ ചുരുങ്ങിയത് ആറ് ജമ്പ് എങ്കിലും വേണം അത് നിലനിർത്തുവാൻ ഈ നിയമം പ്രൈവറ്റ് മുതൽ ജനറൽ ഓഫീസർ വരെയുള്ളവർക്ക് ബാധകമാണ്വിവിധ റാങ്കുകൾ അനുസരിച്ച് 65 മുതൽ 120 റൈ മാർക്കാണ് പാരച്യൂട്ട് ജമ്പിങ്ങിനുള്ള പ്രതിമാസ വേതനം...” ന്യുമാൻ പറഞ്ഞു.

“അതുകൊണ്ട്?” റാഡ്‌ൽ ചോദിച്ചു.

“പാരച്യൂട്ട് ജമ്പിങ്ങിന് മുന്നോടിയായി രണ്ട് മാസത്തെ ഗ്രൌണ്ട് പരിശീലനം നിർബന്ധമാണ് ശേഷം ആദ്യത്തെ ജമ്പിങ്ങ് 600 അടി ഉയരത്തിൽ നിന്നും തനിച്ച് പിന്നത്തെ അഞ്ചെണ്ണം ഗ്രൂപ്പ് ജമ്പിങ്ങ് ആണ് വിവിധ കാലാവസ്ഥകളിൽ പകലും രാത്രിയിലും വിവിധ ഉയരങ്ങളിൽ നിന്ന് പിന്നെയാണ് ഗ്രാന്റ് ഫിനാലെ ഒമ്പത് വിമാനങ്ങളിലായി കൂട്ടത്തോടെയുള്ള ഡ്രോപ്പിങ്ങ് നാനൂറ് അടി ഉയരത്തിൽ നിന്ന് യുദ്ധസമാനമായ ഗ്രൌണ്ടിലേക്ക്

“വെരി ഇം‌പ്രസ്സിവ്” റാഡ്‌ൽ പറഞ്ഞു. “ഇനി ഞാനൊരു കാര്യം പറയട്ടെ? നമ്മുടെ കാര്യത്തിൽ പ്രെസ്റ്റണ് ഒരേയൊരു തവണ മാത്രമേ ചാടേണ്ടതുള്ളൂ അതും രാത്രിയിൽ, വിജനവും വിശാലവുമായ ബീച്ചിലേക്ക് അത് ഒരു പെർഫെക്റ്റ് ഡ്രോപ്പിങ്ങ് സോൺ ആണെന്ന് നിങ്ങൾ തന്നെ പറഞ്ഞുവല്ലോ ഒരേയൊരു പ്രാവശ്യത്തേക്ക് മാത്രമായിട്ടുള്ള ജമ്പിന് വേണ്ടി എന്തിനാണയാൾക്ക് ഒരു ട്രെയിനിങ്ങിന്റെ തന്നെ ആവശ്യം?”

ന്യുമാൻ നിരാശയോടെ സ്റ്റെയനറുടെ നേരെ നോക്കി. “ഇതിൽ കൂടുതൽ ഞാൻ എന്താണ് പറയേണ്ടത്?”

“കൂടുതൽ ഒന്നും തന്നെ പറയേണ്ട ആവശ്യമില്ല” റാഡ്‌ൽ പറഞ്ഞു. “ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശരി, അയാൾ നിങ്ങളോടൊപ്പം ഉണ്ടാകും കാരണം, അതാണ് റൈ ഫ്യൂററുടെ തീരുമാനം എന്നത് തന്നെ

“ദൈവത്തെയോർത്ത്, മാക്സ് അസാദ്ധ്യം തീർത്തും അസാദ്ധ്യം താങ്കൾക്കെന്താണത് മനസ്സിലാവാത്തത്?” സ്റ്റെയ്നർ ചോദിച്ചു.

“നാളെ രാവിലെ ഞാൻ ബെർലിനിലേക്ക് തിരിച്ച് പോകുകയാണ്” റാഡ്‌ൽ പറഞ്ഞു.  “ഒരു കാര്യം ചെയ്യൂ നിങ്ങളും പോരൂ എന്റെയൊപ്പം എന്നിട്ട് ഇത് നടക്കാത്ത കാര്യമാണെന്ന് നിങ്ങൾ തന്നെ പറഞ്ഞോളൂ ഹിമ്‌ലറോട് അല്ലാതെ ഞാനിപ്പോൾ എന്താണ് ചെയ്യുക?”

സ്റ്റെയ്നറുടെ മുഖം വിളറി വെളുത്തിരുന്നു. “ഡാംൻ യൂ റ്റു ഹെൽ, മാക്സ് താങ്കൾക്കറിയാം എനിക്കതിന് കഴിയില്ല എന്ന് അതിന്റെ കാരണവും താങ്കൾക്കറിയുന്നതാണ്...” അദ്ദേഹം സംസാരിക്കുവാൻ വിഷമിക്കുന്നത് പോലെ തോന്നി. “എന്റെ പിതാവ് അദ്ദേഹത്തിനിപ്പോൾ എങ്ങനെയുണ്ട്? താങ്കളദ്ദേഹത്തെ കണ്ടിരുന്നുവോ?”

“ഇല്ല പക്ഷേ, റൈ ഫ്യൂറർ ഒരു കാര്യം പറഞ്ഞിരുന്നു അദ്ദേഹത്തിന്റെ വ്യക്തിപരമായ ഉറപ്പ് ഇക്കാര്യത്തിൽ താങ്കൾക്കുണ്ട് എന്ന്...”  റാഡ്‌ൽ പറഞ്ഞു.

“എന്ന് വച്ചാൽ ഞാൻ എന്താണ് മനസ്സിലാക്കേണ്ടത്?” സ്റ്റെയ്നർ നെടുവീർപ്പിട്ടു. “ഒരു കാര്യം ഞാൻ പറയാം വ്യക്തിപരമായി പറഞ്ഞാൽ വിൻസ്റ്റൺ ചർച്ചിലിനെ ഞാൻ ആരാധിക്കുന്നു ഞങ്ങളുടെ രണ്ട് പേരുടെയും അമ്മമാർ അമേരിക്കക്കാരായതുകൊണ്ട് മാത്രമല്ല അദ്ദേഹത്തെ ഇംഗ്ലണ്ടിൽ ചെന്ന് റാഞ്ചിക്കൊണ്ടുവരാൻ നമുക്ക് കഴിയുമെങ്കിൽ  ഒരു സുപ്രഭാതത്തിൽ പ്രിൻസ് ആൽബഹ്സ്ട്രേയ്സിലെ ഗെസ്റ്റപ്പോ ഹെഡ്ക്വാർട്ടേഴ്സിലും പാരച്യൂട്ടിലിറങ്ങി ആ ദുഷ്ടൻ ഹിമ്‌‌ലറെയും തട്ടിക്കൊണ്ടുവരാൻ നമുക്ക് കഴിയും ചിന്തിക്കാവുന്നതേയുള്ളൂ ഇക്കാര്യം എന്തു പറയുന്നു റിട്ടർ?” അദ്ദേഹം തമാശമട്ടിൽ പുഞ്ചിരിച്ചു.

“അപ്പോൾ നിങ്ങൾ പ്രെസ്റ്റണെ കൊണ്ടുപോകാൻ തീരുമാനിച്ചോ?” റാഡ്‌ൽ ജിജ്ഞാസയോടെ ചോദിച്ചു.

“തീരുമാനിച്ചു അയാൾ വരട്ടെ ഞങ്ങളോടൊപ്പം” സ്റ്റെയനർ പറഞ്ഞു. “പക്ഷേ, ഒന്നുണ്ട് എന്റെയൊപ്പമുള്ള പരിശീലനം കഴിയുന്നതോടെ അയാൾ ആത്മാർത്ഥമായും ആഗ്രഹിച്ചു പോകും ഈ ലോകത്ത് ജനിക്കേണ്ടതേയില്ലായിരുന്നുവെന്ന്” അദ്ദേഹം ന്യുമാന്റെ നേർക്ക് തിരിഞ്ഞു. “ഓൾ റൈറ്റ് റിട്ടർ അയാളെ കൊണ്ടുവരൂ ഞാനയാൾക്ക് മനസ്സിലാക്കിക്കൊടുക്കാം, ഈ വിനോദയാത്ര എങ്ങനെ ഇരിക്കുമെന്നത്
  
(തുടരും)

അടുത്ത ലക്കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക....
 

Wednesday, January 23, 2013

ഈഗിൾ ഹാസ് ലാന്റഡ് – 69



രണ്ടാം ലോകമഹായുദ്ധകാലത്ത് ഏറ്റവുമധികം ഉല്പാദിപ്പിക്കപ്പെട്ടിരുന്ന ആയുധം ഒരുപക്ഷേ സ്റ്റെൺ ഗൺ ആയിരുന്നിരിക്കും. ബ്രിട്ടീഷ് ഇൻഫൻ‌ട്രിയിൽ മിക്കവാറും എല്ലാ സൈനികരുടെയും കൈവശം അതുണ്ടായിരുന്നു. കാഴ്ച്ചയിൽ അൽപ്പം ഫിനിഷിങ്ങ് കുറവായിരുന്നുവെങ്കിലും ഉപയോഗത്തിന്റെ കാര്യത്തിൽ അതിനെ വെല്ലുവാൻ തക്ക മറ്റൊരു തോക്ക് ഉണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം. നിമിഷങ്ങൾക്കകം അഴിച്ച് പാർട്ടുകളാക്കുവാനും അതേ വേഗതയിൽ തന്നെ തിരികെ ഘടിപ്പിക്കുവാനും കഴിഞ്ഞിരുന്നുവെന്നത് എല്ലാ യുദ്ധനിരകളിൽ പെട്ടവർക്കും അത്യന്തം സ്വീകാര്യമായി. ഹാൻഡ് ബാഗിലോ കോട്ടിന്റെ പോക്കറ്റിലോ കൊണ്ടു നടക്കുവാനുള്ള സൌകര്യവും എടുത്തു പറയത്തക്കതായിരുന്നു. പ്രത്യേകിച്ചും വിദൂരദേശങ്ങളിൽ യുദ്ധം ചെയ്യുന്ന സഖ്യസേനയ്ക്ക് പാരച്യൂട്ട് വഴി ഡ്രോപ്പ് ചെയ്യുമ്പോൾ. മണ്ണിൽ വീണ് പുതഞ്ഞാലോ ചവിട്ടിമെതിച്ചാലോ പോലും കേടുപാടുകൾ ഒന്നും സംഭവിക്കാതെ വിലകൂടിയ തോംസൺ ഗണ്ണിനെപ്പോലെ തന്നെ മികച്ച പ്രകടനമാണ് സ്റ്റെൺ ഗൺ കാഴ്ച്ച വച്ചിരുന്നത്.

കമാൻഡോ യൂണിറ്റുകൾക്ക് വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്തതായിരുന്നു സ്റ്റെൺ ഗണ്ണിന്റെ MK IIS വേർഷൻ. സൈലൻസർ ഘടിപ്പിച്ചിരിക്കുന്നത് കൊണ്ട് വെടിയുണ്ട തീ തുപ്പുന്ന ശബ്ദം പുറത്തേക്ക് കേൾക്കുവാനേ കഴിയുമായിരുന്നില്ല. ആകെക്കൂടി പുറമേ കേൾക്കുക ബോൾട്ട് ക്ലിക്ക് ചെയ്യുന്ന സ്വരമായിരിക്കും. അതും ഇരുപത് വാര ചുറ്റളവിനുള്ളിൽ മാത്രം.

ഒക്ടോബർ 20, ബുധനാഴ്ച്ച. ലാന്റ്സ്‌വൂർട്ടിൽ പ്രഭാതമായതേയുള്ളൂ. അത്തരത്തിലുള്ള ഒരു സ്റ്റെൺ ഗണ്ണുമായി കടൽത്തീരത്തെ മണൽപ്പരപ്പിൽ ആയുധപരിശീലനം നടത്തുകയാണ് സെർജന്റ് വില്ലി ഷീഡ്. അല്പം ദൂരെയായി നിരത്തി നിർത്തിയിരിക്കുന്ന ബ്രിട്ടീഷ്കാരുടെ ഡമ്മികളിലാണ് അദ്ദേഹത്തിന്റെ പരീക്ഷണം. ഇടത് നിന്ന് വലത്തോട്ട് ക്രമാനുഗതമായി അഞ്ചെണ്ണത്തിനെ കൃത്യമായി ഷൂട്ട് ചെയ്ത് നിലം‌പരിശാക്കിയത് ഒരു പ്രത്യേകാനുഭവം തന്നെയായിരുന്നു. വെറും ബോൾട്ട് ക്ലിക്ക് ചെയ്യുന്ന ശബ്ദം മാത്രം അടുത്ത നിമിഷം വളരെ കൃത്യമായി ചിന്നിച്ചിതറുന്ന ഡമ്മികൾ അത് വീക്ഷിച്ചുകൊണ്ട് അദ്ദേഹത്തിന് പിന്നിൽ അർദ്ധവൃത്താകൃതിയിൽ നിന്നിരുന്ന സ്റ്റെയ്നറിനും സംഘത്തിനും ആ സ്റ്റെൺ ഗണ്ണിന്റെ കാര്യക്ഷമതയിൽ അത്യന്തം മതിപ്പ് തോന്നി.

“എക്സലന്റ്…! റിയലി എക്സലന്റ്!  വില്ലിയുടെ കൈയിൽ നിന്ന് തോക്ക് വാങ്ങി നോക്കിയിട്ട് സ്റ്റെയ്നർ അഭിപ്രായപ്പെട്ടു.   അത് തിരിച്ചും മറിച്ചും പരിശോധിച്ചിട്ട് അദ്ദേഹം ന്യുമാന് കൈമാറി.

“ഡാംൻ ഇറ്റ് കൈ പൊള്ളിപ്പോയല്ലോ ഇതിന്റെ കുഴലിന് എന്തൊരു ചൂട്” ന്യുമാൻ ശപിച്ചു.

“സ്വാഭാവികമായും ഹെർ ഓബർലെഫ്റ്റ്നന്റ്ക്യാൻ‌വാസ് ഇൻസുലേഷനുള്ള ഭാഗത്ത് മാത്രമേ പിടിക്കാൻ പാടുള്ളൂ ഫുൾ ഓട്ടോമാറ്റിക്ക് മോഡിൽ ഷൂട്ട് ചെയ്യുകയാണെങ്കിൽ സൈലൻസർ ട്യൂബ് വളരെ പെട്ടെന്ന് ചൂടാകും” വില്ലി പറഞ്ഞു.

ഹാംബർഗിലുള്ള ഓർഡ്നൻസ് ഡിപ്പോയിൽ നിന്നുമാണ് വില്ലി ഷീഡ് വന്നിരിക്കുന്നത്. സ്റ്റീൽ ഫ്രെയ്മുള്ള കണ്ണട ധരിച്ച ഒരു ചെറിയ മനുഷ്യൻ. പഴക്കത്താൽ പിഞ്ഞിത്തുടങ്ങിയ യൂണിഫോം. താഴെ വിരിച്ച ഷീറ്റിൽ നിരത്തിയിരിക്കുന്ന വിവിധയിനം ആയുധങ്ങളുടെ അരികിലേക്ക് അയാൾ നീങ്ങി.

“സ്റ്റെൺ ഗൺ ആയിരിക്കും നിങ്ങൾക്ക് ഉപയോഗിക്കേണ്ടി വരിക സൈലൻസർ ഘടിപ്പിച്ചതും അല്ലാത്തതും ലൈറ്റ് മെഷീൻ ഗണ്ണിന്റെ കാര്യമാണെങ്കിൽ നമ്മുടെ കൈയിലുള്ളത് ബ്രെൻ കമ്പനിയുടേതാണ് നമ്മുടെ MG-42 ന്റെ അത്രയും പോരെങ്കിലും മോശം പറയാൻ പറ്റില്ല ഉന്നത്തിന്റെ കാര്യത്തിൽ വളരെ കൃത്യതയുള്ളതാണ്  വില്ലി ഷീഡ് പറഞ്ഞു.

“റൈഫിളുകൾ എങ്ങനെ?” സ്റ്റെയ്നർ ആരാഞ്ഞു.

വില്ലി മറുപടി പറയാനൊരുങ്ങവേ ന്യുമാൻ സ്റ്റെയ്നറുടെ ചുമലിൽ പതുക്കെ തട്ടി ആകാശത്തിലേക്ക് ചൂണ്ടി. മുകളിലേക്ക് നോക്കിയ സ്റ്റെയ്നർ കണ്ടത് ദൂരെ നിന്നും പറന്ന് വന്ന് ഇറങ്ങുന്നതിന് മുന്നോടിയായി എയർസ്ട്രിപ്പിനെ വലം വയ്ക്കാനൊരുങ്ങുന്ന ഒരു സ്റ്റോർക്ക് വിമാനത്തെയാണ്.

“സെർജന്റ്, ഒരു നിമിഷം  സ്റ്റെയ്നർ അയാളോട് പറഞ്ഞു. പിന്നെ തന്റെ സംഘത്തിന് നേർക്ക് തിരിഞ്ഞു.  “ഈ നിമിഷം മുതൽ സെർജന്റ് ഷീഡ് ആണ് നിങ്ങളുടെ പരിശീലകൻ ഒന്നോ രണ്ടോ ആഴ്ച്ച സമയമുണ്ട് അത് കഴിയുമ്പോഴേക്കും ഈ ആയുധങ്ങളിലെല്ലാം നിങ്ങൾ പ്രാവീണ്യം നേടിയിരിക്കണം കണ്ണടച്ച് ഇവ അഴിക്കുവാനും ഫിറ്റ് ചെയ്യുവാനും കഴിയണം നിങ്ങൾക്കെല്ലവർക്കും...”  അദ്ദേഹം ബ്രാൺ‌ഡ്ടിന് നേരെ നോക്കി. “ഇദ്ദേഹത്തിന് എന്ത് സഹായം ആവശ്യമുണ്ടെങ്കിലും അത് ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടത് നിങ്ങളുടെ ചുമതലായാണ് മനസ്സിലായല്ലോ

“യെസ്, ഹെർ ഓബർസ്റ്റ്  ബ്രാൺ‌ഡ്ട് അറ്റൻഷനായി ഉറക്കെ ചവിട്ടി.

“ഗുഡ്  സ്റ്റെയ്നർ സംഘാംഗങ്ങളിൽ ഓരോരുത്തരുടെയും മുഖത്തേക്ക് മാറി മാറി നോക്കി. “അധിക സമയവും ഞാനും ന്യുമാനും നിങ്ങളുടെയൊപ്പം തന്നെയുണ്ടാകും ഒന്നുകൊണ്ടും വിഷമിക്കേണ്ട ഇതെല്ലാം എന്തിനാണെന്ന് സമയമാകുമ്പോൾ നിങ്ങളെ അറിയിക്കുന്നതായിരിക്കും ഞാൻ വാക്ക് തരുന്നു

ബ്രാൺ‌ഡ്ട്, സംഘത്തിന്റെ നേതൃത്വം ഏറ്റെടുത്ത് അറ്റൻഷൻ കമാന്റ് കൊടുത്തു. സ്റ്റെയ്നർ അവരെ സല്യൂട്ട് ചെയ്തു. പിന്നെ തിരിഞ്ഞ് ദൂരെ പാർക്ക് ചെയ്തിരുന്ന ഫീൽഡ് കാറിനരികിലേക്ക് നടന്ന് ഡോർ തുറന്ന് മുൻ‌സീറ്റിൽ ഇരിപ്പുറപ്പിച്ചു. പിന്നാലെയെത്തിയ റിട്ടർ ന്യുമാൻ കാർ സ്റ്റാർട്ട് ചെയ്ത് എയർസ്ട്രിപ്പിന്റെ കവാടം ലക്ഷ്യമാക്കി നീങ്ങി.

ഗെയ്റ്റിന് മുന്നിലെത്തിയതും കാവൽ നിന്നിരുന്ന മിലിട്ടറി പോലീസുകാരൻ ഭവ്യതയോടെ അത് തുറന്ന് കൊടുത്തിട്ട് അവരെ സല്യൂട്ട് ചെയ്തു. മറുകൈയിലെ ചങ്ങലയിലുണ്ടായിരുന്ന അൽ‌സേഷൻ നായയെ നിയന്ത്രിക്കുവാൻ അയാൾ പാട് പെടുന്നുണ്ടായിരുന്നു അപ്പോൾ.

വളരെ കൃത്യതയാർന്ന ലാന്റിങ്ങ് ആയിരുന്നു സ്റ്റോർക്ക് വിമാനത്തിന്റേത്. അടുത്ത നിമിഷം നാലഞ്ച് ലുഫ്ത്‌വെയ്ഫ് (ജർമ്മൻ എയർഫോഴ്സ്) ഉദ്യോഗസ്ഥർ ഒരു ചെറിയ ട്രക്കിൽ വിമാനത്തിനരികിലേക്ക് കുതിച്ചു. തൊട്ട് പിന്നിൽ ന്യുമാനും സ്റ്റെയ്നറും തങ്ങളുടെ കാറിൽ അവരെ പിന്തുടർന്നു. വിമാനത്തിന് അല്പമകലെയായി കാർ നിർത്തി ഒരു സിഗരറ്റിന് തീ കൊളുത്തി വിമാനത്തിൽ നിന്നും പുറത്തേക്ക് വരുന്ന കേണൽ റാഡ്‌ലിനെയും കാത്ത് ഇരുന്നു.

“അദ്ദേഹത്തിനൊപ്പം മറ്റാരോ കൂടിയുണ്ടല്ലോ” ന്യുമാൻ പറഞ്ഞു.

നെറ്റി ചുളിച്ച് സ്റ്റെയ്നർ മുഖമുയർത്തി. നിറഞ്ഞ പുഞ്ചിരിയുമായി തന്നെ ആലിംഗനം ചെയ്യുവാനായി കേണൽ റാഡ്‌ൽ തിടുക്കത്തിൽ വരുന്നുണ്ടായിരുന്നു.

“എങ്ങനെയുണ്ട് കുർട്ട്? കാര്യങ്ങളുടെ പുരോഗതി എങ്ങനെ?” അദ്ദേഹം ആരാഞ്ഞു.

എന്നാൽ സ്റ്റെയ്നറുടെ ശ്രദ്ധ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന അപരിചിതനിലായിരുന്നു. ഉയരം കൂടിയ കാണാൻ തരക്കേടില്ലാത്ത യുവാവ്. അയാൾ ധരിച്ചിരിക്കുന്ന ക്യാപ്പിൽ SS കമാന്റോകളുടെ ഡെത്ത്സ്‌ഹെഡ് ചിഹ്നം.

“താങ്കളുടെ സുഹൃത്തിനെ മനസ്സിലായില്ലല്ലോ മാക്സ്…?” സ്റ്റെയ്നർ സൌമ്യതയോടെ ചോദിച്ചു.

റാഡ്‌ലിന്റെ പുഞ്ചിരി അസ്വസ്ഥതയ്ക്ക് വഴിമാറിയത് പോലെ തോന്നി. അദ്ദേഹം അവരെ തമ്മിൽ തമ്മിൽ പരിചയപ്പെടുത്തി.

“ഇത് കേണൽ കുർട്ട് സ്റ്റെയ്നർ.  പിന്നെ, സ്റ്റെയ്നർ, ഇത് ഹാർവി പ്രെസ്റ്റൺ ബ്രിട്ടീഷ് ഫ്രീ കോർപ്സിലെ അംഗമാണ്

(തുടരും)

അടുത്ത ലക്കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക...

 

Thursday, January 17, 2013

ഈഗിൾ ഹാസ് ലാന്റഡ് – 68



കുളിക്കുക എന്നത് തീർത്തും അസാദ്ധ്യമായിരുന്നു അപ്പോൾ. അടുക്കളയിലെ ചെമ്പ് പാത്രത്തിലെ വെള്ളം ചൂടായി വരണമെങ്കിൽ കുറച്ചൊന്നുമല്ല സമയമെടുക്കുക. പകരം അദ്ദേഹം ആ വലിയ നെരിപ്പോടിനുള്ളിൽ കുറേയധികം വിറകുകൾ കൂട്ടിയിട്ട് തീ കൊളുത്തി. ശേഷം വസ്ത്രങ്ങളെല്ലാം അഴിച്ച് മാറ്റി അതിനരികിൽ നിന്ന് ടവൽ കൊണ്ട് ദേഹമാസകലം നന്നായി തുടച്ച് ഒപ്പിയെടുത്തു. തണുപ്പെല്ലാം വിട്ടുമാറി ദേഹം ചൂടു പിടിച്ചപ്പോൾ അദ്ദേഹം തന്റെ നേവി ബ്ലൂ ഷർട്ടും ഇരുണ്ട നിറമുള്ള വൂളൻ ട്രൌസേഴ്സും എടുത്തണിഞ്ഞു.

നല്ല വിശപ്പുണ്ടെങ്കിലും എന്തെങ്കിലും പാചകം ചെയ്യുവാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അദ്ദേഹം. അതിനാൽ ഗാർവാൾഡ് സമ്മാനിച്ച ബുഷ്മിൽ ബോട്ട്‌ലും ഒരു ഗ്ലാസും എടുത്ത് തന്റെ പ്രീയപ്പെട്ട പുസ്തകവുമായി അവിടെയുള്ള ഈസി ചെയറിലേക്ക് അദ്ദേഹം ചാഞ്ഞു. നെരിപ്പോടിനരികിലേക്ക് കാൽ‌പാദങ്ങൾ നീട്ടി വെച്ച് ചൂടുകായുമ്പോൾ നന്നേ ക്ഷീണിതനായിരുന്നു അദ്ദേഹം. അപ്രതീക്ഷിതമായി തന്റെ പിൻ‌കഴുത്തിൽ തഴുകിപ്പോയ കുളിർകാറ്റേറ്റാണ് ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ടുപോയ മയക്കത്തിൽ നിന്നും അദ്ദേഹം ഉണർന്നത്.  വാതിൽ തുറക്കുന്ന ശബ്ദം അദ്ദേഹം കേട്ടതേയില്ലായിരുന്നു. എങ്കിലും അദ്ദേഹത്തിനുറപ്പായിരുന്നു അത് അവളാണെന്ന്.

“എന്തേ ഈ നേരത്ത് ഇങ്ങോട്ട് വരാൻ തോന്നി?” തിരിഞ്ഞ് നോക്കാതെ അദ്ദേഹം ചോദിച്ചു.

“മനസ്സിലായി അല്ലേ? ബുദ്ധിമാനാണല്ലോ വിശന്നിരിക്കണ്ടല്ലോ എന്ന് കരുതിയാണ് ഞാൻ നനഞ്ഞ് കുതിർന്ന് കിടക്കുന്ന പാടത്ത് കൂടി ഈ ഇരുട്ടത്ത് ഒന്നര മൈലോളം നടന്ന് നിങ്ങൾക്കുള്ള അത്താഴവുമായി എത്തിയത്

അദ്ദേഹത്തിന്റെ പിന്നിൽ നിന്നും അവൾ നെരിപ്പോടിനരികിലേക്ക് വന്നു. പഴയ ഒരു റെയിൻ‌കോട്ടും വെല്ലിങ്ടൺ ബൂട്ട്സും ആണ് അവൾ ധരിച്ചിരുന്നത്. തലയിൽ ഒരു സ്കാർഫ് ചുറ്റിയിരിക്കുന്നു.  കൈയിൽ ഒരു ബാസ്കറ്റ് ഉണ്ട്.

“കുറച്ച് മാംസവും പൊട്ടറ്റോ പൈയുമാണ് നിങ്ങൾ ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ടൊന്നുമില്ലല്ലോ അല്ലേ?”

“സംസാരിച്ച് സമയം കളയാതെ അത് ആ അടുപ്പിൽ വച്ച് ചൂടാക്ക്” അദ്ദേഹത്തിന് വിശപ്പ് നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

 ബാസ്കറ്റ് നിലത്ത് വച്ചിട്ട് അവൾ തന്റെ ബൂട്ട്സ് അഴിച്ചുമാറ്റി. പിന്നെ റെയിൻ‌കോട്ടിന്റെ കുടുക്കുകൾ ഓരോന്നായി അഴിക്കുവാനാരംഭിച്ചു. പൂക്കളുടെ ചിത്രങ്ങളുള്ള വസ്ത്രമായിരുന്നു അതിനടിയിൽ അവൾ ധരിച്ചിരുന്നത്. ശേഷം തലയിൽ ചുറ്റിയിരുന്ന സ്കാർഫ് അഴിച്ച് മുടി വിടർത്തിയിട്ടു.

“ഇപ്പോഴാണ് സൌകര്യമായത് എന്ത് പുസ്തകമാണ് നിങ്ങൾ വായിക്കുന്നത്?” അവൾ ആരാഞ്ഞു.

അദ്ദേഹം ആ പുസ്തകം അവൾക്ക് കൈമാറി.

“കവിതയാണ് വളരെ വർഷങ്ങൾക്ക് മുമ്പ് അയർലണ്ടിൽ ജീവിച്ചിരുന്ന റാഫ്റ്ററി എന്നൊരു അന്ധ കവിയുടെ...”

നെരിപ്പോടിലെ തീയുടെ വെട്ടത്തിൽ അവൾ അതിന്റെ പേജുകളിൽ കണ്ണോടിച്ചു.

“എനിക്കിതൊന്നും മനസ്സിലാകുന്നില്ല ഏതോ വിദേശഭാഷയാണല്ലോ ഇത്” അവൾ പറഞ്ഞു.

“അതേ... ഐറിഷ് ഭാഷയാണത് രാജാക്കന്മാരുടെ ഭാഷ” അവളുടെ കൈയിൽ നിന്ന് അദ്ദേഹം
പുസ്തകം തിരികെ വാങ്ങി. പിന്നെ പേജുകൾ മറിച്ച് ഉറക്കെ വായിക്കുവാൻ തുടങ്ങി.

“Anois, teacht an Earraigh beidh an la dul chun sineadh, is tar eis feile Bride, ardochaidh me
Mo  sheol

“എന്ന് വച്ചാൽ?” ആകാംക്ഷയോടെ അവൾ ചോദിച്ചു.

Now in the spring time, the day’s getting longer,
On the feast day of Bridget, up my sail will go,
Since my journey’s decided, my step will get stronger,
Till once more I stand in the plains of Mayo

“മനോഹരം അതിമനോഹരം” അവൾ അരികിൽ ചെന്ന് അദ്ദേഹത്തിന്റെ കസേരയിൽ ചാരി നിലത്തിരുന്നു. അവളുടെ ഇടംകൈ അപ്പോൾ അദ്ദേഹത്തിന്റെ ദേഹത്ത് സ്പർശിക്കുന്നുണ്ടായിരുന്നു.

“ഈ പറയുന്ന മെയോ എന്ന സ്ഥലത്ത് നിന്നുമാണോ നിങ്ങൾ വരുന്നത്?...” അവൾ ചോദിച്ചു.

“അല്ല അവിടെ നിന്നും വളരെ വടക്ക്” വിശപ്പ് കൊണ്ട് അദ്ദേഹം സംസാരിക്കുവാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

“ലിയാം ഈ പേരും ഐറിഷ് ആണോ?” അവൾ ആരാഞ്ഞു.

“അതേ മാഡം” അവളെ കളിയാക്കുന്ന മട്ടിൽ അദ്ദേഹം പറഞ്ഞു.

“എന്താണ് ആ വാക്കിന്റെ അർത്ഥം?”

“വില്യം

അവൾ നെറ്റി ചുളിച്ചു. “അങ്ങനെയാണോ? എങ്കിൽ ലിയാം എന്ന് തന്നെ വിളിക്കുന്നതാണെനിക്കിഷ്ടം വില്യം എന്ന് പറയുന്നത് വളരെ സാധാരണമായ പേരാണ്

“ഈശോ മറിയം ഔസേപ്പേ  ഡെവ്‌ലിൻ പുസ്തകം ഇടത് കൈയിലേക്ക് മാറ്റിപ്പിടിച്ചിട്ട് വലത് കൈയാൽ അവളുടെ തലമുടിയിൽ തഴുകിക്കൊണ്ട് പറഞ്ഞു.

“നിങ്ങൾ ഇപ്പോൾ വിളിച്ചതിന്റെ അർത്ഥം?” നിഷ്കളങ്കതയോടെ അവൾ ചോദിച്ചു.

“എന്ന് വച്ചാൽ എന്റെ പ്രീയപ്പെട്ട പെൺകൊടീ ആ ഭക്ഷണം ഈ നിമിഷം അടുപ്പത്ത് നിന്നെടുത്ത് പാത്രത്തിലേക്ക് മാറ്റിയില്ലെങ്കിൽ ഞാൻ ഉത്തരവാദിയായിരിക്കില്ല എന്ന്

അവൾ പൊട്ടിച്ചിരിച്ചു. പിന്നെ മുന്നോട്ടാഞ്ഞ്, ഉയർത്തി വച്ചിരിക്കുന്ന കാൽമുട്ടുകളിൽ തല ചരിച്ച് വച്ച് അദ്ദേഹത്തെ നോക്കി.

“ഓഹ് എനിക്കെന്തിഷ്ടമാണ് നിങ്ങളെ എന്നറിയുമോ? ആദ്യ ദർശനത്തിൽ തന്നെ അന്ന് ആ സത്രത്തിന് വെളിയിൽ വച്ച് ബൈക്കിൽ എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്നില്ലേ? അന്നേ എനിക്കിഷ്ടമായതാണ് നിങ്ങളെ” ആർദ്രമായ മിഴികളോടെ അവൾ പറഞ്ഞു.

ഇമകളടച്ച് അദ്ദേഹം മന്ദഹസിച്ചു. അവൾ എഴുന്നേറ്റ് സ്കെർട്ട് നേരെയാക്കിയിട്ട് അടുപ്പത്ത് നിന്ന് ഭക്ഷണം പാത്രത്തിലേക്ക് മാറ്റി.


* * * * * * * * * * * * * * * * * * *


നേരം വൈകിയതിനാൽ അവളെ വീട്ടിൽ കൊണ്ട് ചെന്നാക്കുവാനായി അദ്ദേഹവും ഒപ്പം ഇറങ്ങി. വയലിലൂടെ നടന്ന് നീങ്ങവേ മഴ ശമിച്ചിരുന്നു. കാറ്റിന്റെ ചിറകുകളിലേറി മേഘങ്ങൾ എങ്ങോ പോയ്മറഞ്ഞതോടെ ആകാശത്ത് നക്ഷത്രങ്ങൾ തിളങ്ങി.

പാടം കടന്ന് ഒറ്റയടിപ്പാതയിലൂടെ നടക്കുമ്പോൾ വീശുന്ന കാറ്റിന് അനിർവചനീയമായ കുളിരുണ്ടായിരുന്നു. പാതയുടെ അരികിലെ മരങ്ങളെ അത് തഴുകിയപ്പോൾ മരച്ചില്ലകളിൽ ശേഷിച്ചിരുന്ന ജലകണങ്ങൾ അവർക്ക് മീതെ അനുഗ്രഹങ്ങൾ ചൊരിഞ്ഞു. സർ ഹെൻ‌ട്രി നൽകിയ നാടൻ തോക്ക് ഡെവ്‌ലിന്റെ തന്റെ ചുമലിൽ തൂക്കിയിട്ടിരുന്നു. അദ്ദേഹത്തിന്റെ ഇടത് കൈമുട്ടിന് മുകളിലൂടെ കൈ കോർത്ത് മോളി അദ്ദേഹത്തോട് കഴിയുന്നതും ചേർന്ന് നടന്നു.

അത്താഴത്തിന് ശേഷം അവർ അധികമൊന്നും സംസാരിച്ചിരുന്നില്ല. പകരം ആ പുസ്തകത്തിലെ കവിതകൾ അദ്ദേഹത്തെക്കൊണ്ട് വായിപ്പിച്ച് കേൾക്കുകയാണവൾ ചെയ്തത്. അദ്ദേഹത്തിന്റെ ദേഹത്തോട് ചാരി ഒരു കാൽമുട്ട് ഉയർത്തി ഇരുന്നുകൊണ്ട് അവൾ ആ കവിത ആസ്വദിക്കുകയായിരുന്നു.

ഡെവ്‌ലിനാകട്ടെ അത്തരമൊരു സന്ദർഭത്തെക്കുറിച്ച് ചിന്തിക്കുവാൻ പോലുമുള്ള അവസ്ഥയിലായിരുന്നില്ല എന്നതായിരുന്നു വാസ്തവം. ഏറി വന്നാൽ മൂന്ന് ആഴ്ച്ചകൾ മാത്രം ദൈർഘ്യമുള്ള തന്റെ ദൌത്യത്തിനിടയിൽ ഒരു പ്രണയം കരുപ്പിടിപ്പിച്ച് വളർത്തിക്കൊണ്ടുവരുവാനുള്ള സമയം എവിടെ? എന്ത് തന്നെ സംഭവിച്ചാലും ശരി, തന്റെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുന്ന പ്രശ്നമേയില്ല.

കളപ്പുരയുടെ മതിലിന് സമീപത്ത് എത്തിയതും ഗെയ്റ്റിനരികിൽ അവർ നടത്തം നിർത്തി.

“ബുധനാഴ്ച്ച മറ്റ് ജോലികളൊന്നുമില്ലെങ്കിൽ ഞങ്ങൾക്കൊരു ചെറിയ സഹായം ചെയ്തുതരുമോ? ശൈത്യത്തിന് മുന്നോടിയായി ചില കൃഷിയന്ത്രങ്ങളൊക്കെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടതുണ്ട് ഞാനും അമ്മയും കൂടി മാത്രം ശ്രമിച്ചാൽ നടക്കില്ല അത് ഭാരം അല്പം കൂടുതലാണവയ്ക്ക് അത് കഴിഞ്ഞിട്ട് ഞങ്ങൾക്കൊപ്പം അത്താഴവുമാകാം” മോളി പറഞ്ഞു.

“പിന്നെന്താ?” അദ്ദേഹത്തിനത് നിരസിക്കുവാൻ കഴിയുമായിരുന്നില്ല.

പെട്ടെന്നവൾ ഡെവ്‌ലിന്റെ കഴുത്തിന് പിറകിലൂടെ കൈ കോർത്ത് അദ്ദേഹത്തിന്റെ മുഖം തന്നിലേക്ക് വലിച്ചടുപ്പിച്ചു. പിന്നെ പൊടുന്നനെയുണ്ടായ ഉൾപ്രേരണയാൽ അദമ്യമായ ആവേശത്തോടെ അദ്ദേഹത്തിന്റെ കവിളിൽ ചുംബിച്ചു. അവൾ പൂശിയിരുന്ന ലാവണ്ടർ പരിമളമുള്ള സുഗന്ധദ്രവ്യത്തിന്റെ ഹൃദ്യമായ ഗന്ധം അദ്ദേഹത്തിന്റെ നാസാരന്ധ്രങ്ങളിൽ ലഹരി പടർത്തി. ജീവിതകാലമത്രയും ഓർമ്മിക്കാനെന്ന വണ്ണം ആ സൌരഭ്യം അദ്ദേഹത്തിന്റെ മസ്തിഷ്കത്തിൽ സ്ഥാനം പിടിച്ചു.

അവൾ ഡെവ്‌ലിന്റെ ശരീരത്തിലേക്ക് ഒട്ടി നിൽക്കവേ അദ്ദേഹം അവളുടെ കാതിൽ മന്ത്രിച്ചു. “നോക്കൂ.. നിനക്ക് വെറും പതിനേഴേ ആയിട്ടുള്ളൂ പ്രായം എനിക്കാണെങ്കിൽ മുപ്പത്തിയഞ്ച് അതേക്കുറിച്ച് നീയെന്തേ ആലോചിക്കാത്തത്?”

അവൾ മുഖമുയർത്തി അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കി. പിന്നെ മന്ത്രിച്ചു. “നിങ്ങൾ ഒരു സുന്ദരൻ തന്നെ ആരെയും മയക്കുന്ന സുന്ദരൻ

മറ്റൊരവസരത്തിലായിരുന്നുവെങ്കിൽ അതൊരു തമാശയായി കരുതി ചിരിച്ചു തള്ളുമായിരുന്നു അദ്ദേഹം. പക്ഷേ, ഇവൾ ഇവളെ അങ്ങനെ അവഗണിക്കുവാൻ തനിക്ക് ആകുന്നില്ല അവളെ തന്നോട് ചേർത്ത് പിടിച്ച് അദ്ദേഹം അധരങ്ങളിൽ മൃദുവായി ചുംബിച്ചു.

“സമയം വളരെ വൈകിയിരിക്കുന്നു മോളീ വീട്ടിലേക്ക് ചെല്ലൂ

എതിർക്കുവാൻ നിൽക്കാതെ അവൾ കോമ്പൌണ്ടിനുള്ളിലേക്ക് നടന്നു. അസമയത്തെ പാദചലനത്തിൽ അലോസരം കൊണ്ട വളർത്തുകോഴികൾ ഉറക്കമുണർന്ന് കലപില കൂട്ടി. കോമ്പൌണ്ടിന്റെ മറുഭാഗത്തെവിടെയോ ഒരു നായ കുരച്ച് ഓലിയിടുവാൻ തുടങ്ങി. അടുത്ത നിമിഷം അവളുടെ വീടിന്റെ വാതിൽ തുറന്ന് അടയുന്ന ശബ്ദം കേട്ടതും അദ്ദേഹം തിരിഞ്ഞു നടന്നു.

വയൽ വരമ്പത്ത് കൂടെ നടന്ന് റോഡിലേക്ക് കയറിയപ്പോഴേക്കും മഴ വീണ്ടും പെയ്യുവാനാരംഭിച്ചിരുന്നു. ചതുപ്പ് നിലങ്ങളുടെ ഇടയിലെ പാതയിലൂടെ അൽപ്പം കൂടി മുന്നോട്ട് നടന്നപ്പോൾ “Hobs End Farm” എന്ന ബോർഡ് അദ്ദേഹത്തിന്റെ കണ്ണിൽ പെട്ടു. സർ വില്ലഫ്ബിയുടെ എസ്റ്റേറ്റിന്റെ ആരംഭം. ചരൽ പോലെ വർഷിക്കുന്ന മഴയുടെ താടനത്തിൽ നിന്നും രക്ഷനേടാനായി അദ്ദേഹം മുഖം കുനിച്ച് വേഗത്തിൽ നടന്നു.

പെട്ടെന്നാണ് പാതയോരത്തെ ഈറ്റക്കാടുകളിൽ നിന്നും ഒരു അനക്കം കേട്ടത്. അടുത്ത നിമിഷം വലത് ഭാഗത്ത് ഇരുട്ടിൽ നിന്നും ഒരു രൂപം അദ്ദേഹത്തിന്റെ മുന്നിൽ ചാടി വീണു.

മഴയുണ്ടായിരുന്നുവെങ്കിലും മേഘത്തിന്റെ വിടവിലൂടെ ചെറുതായി കടന്നു വന്നിരുന്ന നിലാവെളിച്ചത്തിൽ അദ്ദേഹം ആ രൂപത്തെ തിരിച്ചറിഞ്ഞു. ആർതർ സെയ്മൂർ !

“നിങ്ങളോട് ഒരിക്കൽ ഞാൻ പറഞ്ഞതാണ് പിന്നൊരിക്കൽ താക്കീതും തന്നതാണ് പക്ഷേ, നിങ്ങൾ കാര്യമാക്കിയില്ല ഇനി നിങ്ങൾ കൊണ്ടറിയാൻ പോകുന്നു” അയാൾ ഗർജ്ജിച്ചു.

ഞൊടിയിടയിൽ ഡെവ്‌ലിന്റെ തന്റെ തോക്ക് ചുമലിൽ നിന്ന് ഊരിയെടുത്തു. ശേഷം അതിന്റെ കുഴൽ സെയ്മൂറിന്റെ താടിയിൽ മുട്ടിച്ച് പിടിച്ചിട്ട് ലിവർ അൺലോക്ക് ചെയ്തു.

“കൊണ്ടറിയാൻ പോകുന്നത് നിങ്ങളാണ് അതിക്രമിച്ച് കയറുന്നവരെ വെടിവെച്ചിടുവാൻ സർ ഹെൻ‌ട്രി വില്ലഫ്ബി എനിക്കനുവാദം തന്നിട്ടുണ്ട് ഇത് അദ്ദേഹത്തിന്റെ എസ്റ്റേറ്റാണെന്ന കാര്യം മറക്കണ്ട” ഡെവ്‌ലിൻ പറഞ്ഞു.

സെയ്മൂർ പിന്നോട്ട് വലിഞ്ഞു. “നിങ്ങളെ എന്റെ കൈയിൽ കിട്ടും ഒരിക്കൽ ഇല്ലെങ്കിൽ നോക്കിക്കോ പിന്നെ ആ കൊടിച്ചിപ്പട്ടി നിങ്ങൾക്ക് രണ്ടിനും ഞാൻ വച്ചിട്ടുണ്ട്

അയാൾ ഇരുട്ടിലേക്ക് ഓടി മറഞ്ഞു. തോക്ക് വീണ്ടും ചുമലിൽ കൊളുത്തിയിട്ടിട്ട് ഡെവ്‌ലിൻ തന്റെ കോട്ടേജിന് നേർക്ക് നടന്നു. മഴ പൂർവ്വാധികം ശക്തിയാർജ്ജിച്ചിരിക്കുന്നു. മുഖത്ത് ആഞ്ഞ് പതിക്കുന്ന മഴത്തുള്ളികൾ കുറച്ചൊന്നുമല്ല വേദനിപ്പിക്കുന്നത്. അതിൽ നിന്ന് രക്ഷനേടാനായി തല കുമ്പിട്ട് നടക്കുമ്പോൾ അദ്ദേഹം സെയ്മൂറിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു. ഒരു വട്ടൻ തന്നെ അയാളുടെ ഭീഷണിയിൽ ഒട്ടും അസ്വസ്ഥനായിരുന്നില്ല അദ്ദേഹം എന്നാൽ മോളിയുടെ കാര്യം ഓർത്തതും അദ്ദേഹം പരിഭ്രാന്തനാ‍യി.

“മൈ ഗോഡ് ! അവളെ എന്തെങ്കിലും ചെയ്താൽ ബാസ്റ്റർഡ്ആ നിമിഷം കൊല്ലും ഞാൻ അയാളെ


(തുടരും)


അടുത്ത ലക്കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക...