Wednesday, July 30, 2014

ഈഗിൾ ഹാസ് ലാന്റഡ് – 136

ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


സെന്റ് മേരീസ് ആന്റ് ഓൾ സെയ്ന്റ്സ് ദേവാലയത്തിന്റെ സെമിത്തേരിയിലെ അവിശ്വസനീയമായ ആ കണ്ടുപിടുത്തത്തിന് ശേഷം ഏതാണ്ട് ഒരു വർഷം ആകുന്ന സമയത്താണ് ഞാൻ സ്റ്റഡ്‌ലി കോൺസ്റ്റബിളിൽ തിരിച്ചെത്തുന്നത്. ഫാദർ ഫിലിപ്പ് വെറേക്കറുടെ നേരിട്ടുള്ള ക്ഷണമനുസരിച്ചാണ് ഇത്തവണ ഞാൻ എത്തിയിരിക്കുന്നത് എന്നതാണ് അതിന്റെ പ്രത്യേകത. ഐറിഷ് ചുവയോടെ സംസാരിക്കുന്ന ചെറുപ്പക്കാരനായ ഒരു വൈദികനാണ് എന്നെ സ്വീകരിച്ചത്.

റീഡിങ്ങ് റൂമിലെ നെരിപ്പോടിനരികിൽ ഇട്ടിരിക്കുന്ന ചാരുകസേരയിൽ ഫാദർ വെറേക്കർ ഇരിക്കുന്നുണ്ടായിരുന്നു. ഒരു സാധാരണ കമ്പിളിയാൽ കാൽമുട്ടിന് മുകൾ വരെ പുതച്ചിരിക്കുന്നു. തീർത്തും അവശനായ അദ്ദേഹത്തിന്റെ മുഖത്തെ ചർമ്മം ചുക്കിച്ചുളിഞ്ഞ് കവിളെല്ലുകൾ ഉന്തി നിൽക്കുന്നു. കണ്ണുകളിൽ പറഞ്ഞറിയിക്കാനാവാത്ത വേദന. അത്രയും മരണാസന്നനായ ഒരു വ്യക്തിയെ ഒരു പക്ഷേ, ആദ്യമായിട്ടായിരിക്കും ഞാൻ നേരിൽ കാണുന്നത്.

“എന്റെ ക്ഷണം സ്വീകരിച്ചെത്തിയതിൽ വളരെ സന്തോഷം” ആയാസപ്പെട്ട് അദ്ദേഹം പറഞ്ഞു.

“ഇത്രയും അവശനിലയിൽ താങ്കളെ കാണുവാനായതിൽ വേദനയുണ്ട്” ഞാൻ പറഞ്ഞു.

“കുടലിൽ കാൻസർ ബാധിച്ചിരിക്കുകയാണെനിക്ക് ഒന്നും തന്നെ ചെയ്യാനില്ല അന്ത്യം ഇവിടെത്തന്നെയാവണമെന്ന എന്റെ ആഗ്രഹം നല്ലവനായ ബിഷപ്പ് സമ്മതിച്ചു തന്നു. ദേവാലയത്തിലെ കാര്യങ്ങളൊക്കെ നോക്കി നടത്തുവാനായി ഫാദർ ഡാമിയനെ വിട്ടു തന്നു അദ്ദേഹം അത് പോട്ടെ ഞാൻ വിളിപ്പിച്ചത് മറ്റ് ചില കാര്യങ്ങൾ പറയുവാനാണ് കഴിഞ്ഞ ഒരു വർഷമായി താങ്കൾ നല്ല തിരക്കിലായിരുന്നു എന്ന് കേട്ടു

“മനസ്സിലായില്ല കഴിഞ്ഞ വർഷം ആദ്യമായി ഞാൻ ഇവിടെ വന്നപ്പോൾ താങ്കൾ അതിനെക്കുറിച്ച് ഒരു വാക്ക് പോലും മിണ്ടിയില്ല മറിച്ച് എന്നെ ഇവിടെ നിന്നും ആട്ടിയോടിക്കുകയായിരുന്നു” ഞാൻ പറഞ്ഞു.

“കാരണം വളരെ ലളിതമാണ് വർഷങ്ങളോളം ഈ കഥയുടെ പാതി ഭാഗം മാത്രമേ എനിക്കറിയുമായിരുന്നുള്ളൂ ഈ കഥയുടെ ബാക്കി കൂടി അറിഞ്ഞിരിക്കണമെന്ന അടക്കാനാവാത്ത ആഗ്രഹം എന്നെ ഗ്രസിച്ചിരിക്കുന്നുവെന്ന് പെട്ടെന്നാണ് ഞാൻ തിരിച്ചറിഞ്ഞത്മരണത്തിലേക്ക് അധിക ദൂരം ഇനിയില്ലാത്ത ഈ വൈകിയ വേളയിൽ” അദ്ദേഹം പറഞ്ഞു.

അങ്ങനെ ഞാൻ അദ്ദേഹത്തിന് മുന്നിൽ ആ കഥയുടെ ആദ്യഭാഗത്തിന്റെ കെട്ടഴിക്കുവാൻ തീരുമാനിച്ചു. അദ്ദേഹത്തോട് അത് പറയാതിരിക്കുന്നത് കൊണ്ട് എനിക്ക് പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടാകാനും പോകുന്നില്ലായിരുന്നു. എല്ലാം പറഞ്ഞ് അവസാനിക്കുമ്പോൾ മുറ്റത്തെ പുൽ‌വിരിപ്പിൽ നിഴലുകൾ ചാഞ്ഞു തുടങ്ങിയിരുന്നു. വിടചൊല്ലുവാനൊരുങ്ങുന്ന സായാഹ്നം ഞങ്ങളുടെ മുറിയിൽ ഇരുട്ടിനെ വരവേൽക്കാൻ തുടങ്ങിയിരിക്കുന്നു.

“പ്രശംസനീയം” അദ്ദേഹം മൊഴിഞ്ഞു. “ഇത്രയും വിവരങ്ങളെല്ലാം താങ്കൾക്ക് എവിടെ നിന്ന് ലഭിച്ചു?”

“ഒന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നല്ലആളുകളുമായി സംസാരിച്ചതിൽ നിന്നും ഇപ്പോഴും ജീവിച്ചിരിക്കുന്ന, ഇതേക്കുറിച്ച് സംസാരിക്കുവാൻ തയ്യാറായ അപൂർവ്വം വ്യക്തികളിൽ നിന്നും ആ ദൌത്യത്തിന് ചുക്കാൻ പിടിച്ചിരുന്ന വ്യക്തിയുടെ അതായത് കേണൽ മാക്സ് റാഡ്‌ലിന്റെ ഡയറിക്കുറിപ്പുകൾ വായിക്കുവാൻ കഴിഞ്ഞതാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം എന്ന് പറയാംഅദ്ദേഹത്തിന്റെ വിധവ ഇപ്പോഴും ജർമ്മനിയിലെ ബവേറിയയിൽ ജീവിച്ചിരിപ്പുണ്ട് ഇനി എനിക്കറിയേണ്ടത് അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്നതാണ്

“കനത്ത സെക്യൂരിറ്റി റെയ്ഡ് ആയിരുന്നു അതിന് ശേഷം ആ സംഭവത്തിൽ ഉൾപ്പെട്ട എല്ലാ ഗ്രാമീണരെയും ഇന്റലിജൻസ് ബ്യൂറോയും സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റും ചേർന്ന് ചോദ്യം ചെയ്തു. ഈ പ്രദേശത്ത് ഒഫിഷ്യൽ സീക്രറ്റ് ആക്ട് ഏർപ്പെടുത്തി. സത്യത്തിൽ അതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല ഒരു പ്രത്യേക സ്വഭാവത്തിന് ഉടമകളാണ് ഈ നാട്ടുകാർആപത്തിൽ ഒറ്റക്കെട്ടായി നിൽക്കുന്നവർ അപരിചിതരോട് ശത്രുതാമനോഭാവം വച്ചുപുലർത്തുന്നവർതാങ്കൾ അത് കണ്ടതാണല്ലോ അത് തങ്ങളുടെ മാത്രം കാര്യമാണെന്ന് ചിന്താഗതിയാണവർക്ക് മറ്റുള്ളവർ അതിൽ തലയിടേണ്ട കാര്യം ഇല്ലെന്ന മട്ട്

“പക്ഷേ, അവരിൽ നിന്നും ഒറ്റപ്പെട്ടവനായിരുന്നു ആർതർ സെയ്മൂർ അയാൾക്കെന്ത് സംഭവിച്ചു?”

“കഴിഞ്ഞ ഫെബ്രുവരിയിൽ അയാൾ മരണമടഞ്ഞ കാര്യം താങ്കൾ അറിഞ്ഞു കാണാൻ വഴിയില്ല

“ഇല്ല

“ഒരു രാത്രിയിൽ കണക്കിലധികം മദ്യപിച്ച് ഹോൾട്ടിൽ നിന്നും ഡ്രൈവ് ചെയ്ത് വരികയായിരുന്നു കോസ്റ്റൽ റോഡിൽ വച്ച് നിയന്ത്രണം വിട്ട വാൻ ചതുപ്പിനുള്ളിലേക്ക് ഓടിയിറങ്ങി

“അന്ന് പ്രെസ്റ്റണെ തൂക്കിലേറ്റിയതിന് എന്തെങ്കിലും ശിക്ഷ ലഭിച്ചിരുന്നുവോ അയാൾക്ക്?”

“മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണെന്ന് ഒരു സർട്ടിഫിക്കറ്റ് എല്ലാവരും കൂടി സംഘടിപ്പിച്ചതിന്റെ ആനുകൂല്യത്തിൽ കൊലക്കുറ്റത്തിൽ നിന്നും രക്ഷപെട്ടു പതിനെട്ട് വർഷം മെന്റൽ അസൈലത്തിൽ കഴിച്ചുകൂട്ടി. പിന്നീട് മാനസികാരോഗ്യ നിയമങ്ങൾ ലഘൂകരിക്കപ്പെട്ടതിനെ തുടർന്ന് പുറത്തിറങ്ങി

“അയാളെപ്പോലുള്ള ഒരാളോടൊപ്പം ഗ്രാമീണർക്ക് എങ്ങനെ ഒത്തുപോകുവാൻ കഴിഞ്ഞു?”
            
“ഗ്രാമത്തിലെ പകുതി കുടുംബങ്ങളോടെങ്കിലും അയാൾക്ക് രക്തബന്ധമുണ്ടായിരുന്നു ജോർജ് വൈൽഡിന്റെ ഭാര്യ ബെറ്റി അയാളുടെ സഹോദരി ആയിരുന്നു

“മൈ ഗോഡ് എനിക്കതറിയില്ലായിരുന്നു” ഞാൻ പറഞ്ഞു.

“മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇത്രയും കാലത്തെ മൌനം സെയ്മൂറിനുള്ള പരിരക്ഷയായിരുന്നു

“മറ്റൊരു വിധത്തിൽ ചിന്തിച്ചു കൂടേ? അന്ന് രാത്രി അയാൾ ചെയ്ത ആ കൊടും പാതകം നാട്ടുകാരെ ശരിക്കും ഭയപ്പെടുത്തുക തന്നെ ചെയ്തു എന്ന് സത്യം വെളിപ്പെടുത്തുന്നതിലും നല്ലത് അത് മൂടി വയ്ക്കുന്നതായിരിക്കും എന്ന്…?” ഞാൻ ചോദിച്ചു.

 “അതും ശരിയാണ്

“പിന്നെ ആ കുഴിമാടത്തിന് മുകളിലെ ശിലാഫലകം?”

“ഏറ്റുമുട്ടലിൽ ഉണ്ടായ കേടുപാടുകൾ തീർക്കുന്നതിനായി മിലിട്ടറി എൻ‌ജിനീയർമാരെ ഇങ്ങോട്ട് അയച്ചിരുന്നു മൃതദേഹങ്ങൾ എല്ലാം കൂടി ഒരു കുഴിയിൽ ഇട്ട് മൂടിയത് അവരാണ് ആരുടെ കുഴിമാടം ആണെന്ന് അറിയിക്കുന്ന ഫലകങ്ങൾ ഒന്നും സ്ഥാപിച്ചില്ല അവർ അത് പാടില്ലെന്നായിരുന്നു ഞങ്ങൾക്ക് ലഭിച്ച കർശന നിർദ്ദേശം

“പക്ഷേ, താങ്കൾ വ്യത്യസ്തമായി ചിന്തിച്ചു?”

“ഞാൻ മാത്രമല്ല ഗ്രാമീണർ ഒന്നടങ്കം യുദ്ധകാലത്തെ പ്രചരണങ്ങൾ പലപ്പോഴും ഭീകരമായിരുന്നു യുദ്ധത്തെക്കുറിച്ച് ഞങ്ങൾ കണ്ട സിനിമകളിലും വായിച്ച പുസ്തകങ്ങളിലും വർത്തമാന പത്രങ്ങളിലും ഒക്കെ ഒരു ശരാശരി ജർമ്മൻ സൈനികനെ അങ്ങേയറ്റം കിരാതനും ദുഷ്ടനുമായിട്ടായിരുന്നു ചിത്രീകരിച്ചിരുന്നത് പക്ഷേ, ഞങ്ങൾ നേരിൽ കണ്ട ആ ജർമ്മൻ‌കാർ അങ്ങനെയായിരുന്നില്ല ഗ്രഹാം വൈൽഡ് ഇന്നും ജീവിച്ചിരിക്കുന്നത് വിവാഹിതയായി ഭർത്താവിനോടും മൂന്ന് കുഞ്ഞുങ്ങളോടൊപ്പം സന്തോഷത്തോടെ സൂസൻ ടെർണർ കഴിയുന്നത്സ്റ്റെയ്നറുടെ സംഘത്തിലെ ഒരു വ്യക്തി തന്റെ ജീവൻ ബലി കൊടുത്ത് അവരെ രക്ഷിച്ചത് കൊണ്ട് മാത്രമാണ് പിന്നെ അന്ന് ദേവാലയത്തിൽ തടവിലാക്കപ്പെട്ട എല്ലാ ഗ്രാമീണരെയും പോകുവാൻ സ്റ്റെയ്നർ അനുവദിച്ചു എന്നതും മറക്കാൻ പാടില്ല

“അതിനാൽ അവരുടെ ഓർമ്മക്കായി ഒരു സ്മാരകം തയ്യാറാക്കുവാൻ എല്ലാവരും കൂടി തീരുമാനിച്ചു?”

“അതെ അത് തയ്യാറാക്കുന്നത് വളരെ എളുപ്പമായിരുന്നു പോസ്റ്റ് ഓഫീസ് നടത്തിയിരുന്ന ടെഡ് ടെർണർ സ്മാരക ശിലകൾ നിർമ്മിക്കുന്ന ജോലിയിൽ നിന്നും വിരമിച്ച ആളായിരുന്നു അതീവ രഹസ്യമായി നടത്തിയ ചടങ്ങുകൾക്ക് ശേഷം ഞാനത് അവർക്കായി സമർപ്പിച്ചു ഒറ്റ നോട്ടത്തിൽ ആർക്കും കണ്ടുപിടിക്കാനാവാത്ത വിധം പ്രെസ്റ്റണും ആ കുഴിമാടത്തിൽ തന്നെ അന്ത്യവിശ്രമം കൊള്ളുന്നു പക്ഷേ, ശിലാഫലകത്തിൽ പേര് ഉൾപ്പെടുത്തിയിട്ടില്ല എന്ന് മാത്രം

“ഇക്കാര്യത്തിൽ നിങ്ങൾ എല്ലാവരും ഏകാഭിപ്രായക്കാരായിരുന്നു?”

വളരെ അപൂർവ്വം മാത്രം കാണാറുള്ള തണുത്ത പുഞ്ചിരി അദ്ദേഹത്തിന്റെ മുഖത്ത് വിരിഞ്ഞു. “എന്റെ വ്യക്തിപരമായ പശ്ചാത്താപം എന്ന് വേണമെങ്കിൽ പറയാം നിങ്ങൾ എന്റെ കുഴിമാടത്തിൽ നൃത്തമാടുമല്ലോ  എന്നായിരുന്നു സ്റ്റെയ്നർ അന്ന് എന്നോട് പറഞ്ഞ വാക്യം അദ്ദേഹം പറഞ്ഞത് അക്ഷരം പ്രതി ശരിയുമായിരുന്നു അത്രയ്ക്കും ഞാനദ്ദേഹത്തെ വെറുത്തിരുന്നു ഒരു പക്ഷേ, സൌകര്യം ലഭിച്ചിരുന്നുവെങ്കിൽ ഞാനദ്ദേഹത്തെ കൊല്ലുക പോലും ചെയ്യുമായിരുന്നു അന്ന്

“എന്തുകൊണ്ട്? നിങ്ങളുടെ കാൽ‌പാദം തകർത്തത് ഒരു ജർമ്മൻ ബുള്ളറ്റ് ആയതുകൊണ്ടോ?”

“അങ്ങനെയായിരുന്നു ഞാൻ നടിച്ചിരുന്നത് ദൈവത്തിന് മുന്നിൽ മുട്ടുകുത്തി സത്യത്തെ നേരിടുവാനുള്ള കരുത്ത് നൽകൂ എന്ന് കേണപേക്ഷിച്ച ആ ദിനം വരെയും

“ജോവന്ന ഗ്രേയുടെ കാര്യം?” പതിഞ്ഞ സ്വരത്തിൽ ഞാൻ ചോദിച്ചു.

അദ്ദേഹത്തിന്റെ മുഖത്ത് വിഷാദം പടർന്നു. അദ്ദേഹത്തിന്റെ മുഖഭാവം വിവരണാതീതമായിരുന്നു.

“കുമ്പസരിക്കുന്നതിനേക്കാൾ കുമ്പസാരം കേൾക്കുക എന്നതായിരുന്നുവല്ലോ എന്റെ പഴക്കം അതെ താങ്കൾ ഉദ്ദേശിച്ചത് ശരിയാണ് ഞാൻ അവരെ ആരാധിച്ചിരുന്നു ഒരു വിധത്തിലുമുള്ള ഉപരിപ്ലവമായ അഭിനിവേശമായിരുന്നില്ല അത് ഷീ വാസ് ദി മോസ്റ്റ് വണ്ടർഫുൾ വുമൺ ഐ ഹാഡ് എവർ നോൺ അവരുടെ യഥാർത്ഥ റോൾ എന്താണെന്ന് വെളിപ്പെട്ടപ്പോൾ എനിക്കുണ്ടായ ഷോക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല

“അതിനാൽ താങ്കളുടെ മനസ്സ് ആ കുറ്റം സ്റ്റെയ്നറുടെ മേൽ ആരോപിച്ചു...”

“അതെ അതായിരുന്നു അതിന്റെ മനഃശാസ്ത്രം എന്ന് തോന്നുന്നു...” അദ്ദേഹം നെടുവീർപ്പിട്ടു. “എത്രയോ വർഷങ്ങൾക്ക് മുമ്പായിരുന്നു അത് എന്ത് പ്രായമുണ്ടായിരുന്നിരിക്കും താങ്കൾക്ക് 1943 ൽ? പന്ത്രണ്ടോ പതിമൂന്നോ?  അന്നത്തെ അവസ്ഥ എന്തായിരുന്നുവെന്ന് താങ്കൾക്ക് ഓർമ്മയുണ്ടോ?”

“സത്യം പറഞ്ഞാൽ, ഇല്ല

“അനന്തമായി നീളുന്ന യുദ്ധത്തിൽ ജനങ്ങൾ മടുത്ത് കഴിഞ്ഞിരുന്നു സ്റ്റെയ്നറും സംഘവും ഇവിടെയെത്തി നടത്തിയ സാഹസങ്ങൾ വെളിയിലറിഞ്ഞാൽ രാജ്യത്തിന്റെ മനോവീര്യത്തിന് ഏൽക്കുമായിരുന്ന ആഘാതത്തെക്കുറിച്ച് താങ്കൾക്ക് സങ്കൽപ്പിക്കുവാൻ കഴിയുമോ? ജർമ്മൻ പാരാട്രൂപ്പേഴ്സ് ഇംഗ്ലണ്ടിൽ വന്നിറങ്ങി പ്രധാനമന്ത്രിയുടെ തൊട്ടടുത്ത് എത്തുക?”

“തൊട്ടടുത്ത്തോക്കിന്റെ കാഞ്ചിയിൽ വിരൽ ഒന്ന് അമർന്നാൽ അദ്ദേഹത്തിന്റെ തല ചിതറിത്തെറിക്കുമായിരുന്ന അത്രയും അടുത്ത്

വെറേക്കർ തല കുലുക്കി. “അതെ എന്നിട്ടും ഈ കഥ പ്രസിദ്ധീകരിക്കുവാൻ തന്നെയാണോ താങ്കളുടെ തീരുമാനം?”

“പ്രസിദ്ധീകരിക്കാതിരിക്കുവാൻ പ്രത്യേകിച്ച് കാരണമൊന്നും കാണുന്നില്ല വർഷങ്ങൾ ഇത്രയും കഴിഞ്ഞില്ലേ?”

“എന്നാൽ കേട്ടോളൂ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല ആ ശിലാഫലകം ഇപ്പോൾ അവിടെയൊട്ടില്ല താനും അങ്ങനെയൊന്ന് അവിടെയുണ്ടായിരുന്നുവെന്ന് ആർക്കാണ് തെളിയിക്കാൻ കഴിയുക? മാത്രമല്ല, ഇങ്ങനെയൊരു സംഭവം നടന്നു എന്നുള്ളതിന് ഉപോദ്ബലകമായ ഒരു ഔദ്യോഗിക രേഖയെങ്കിലും താങ്കൾക്ക് കണ്ടുപിടിക്കുവാൻ കഴിഞ്ഞിട്ടുണ്ടോ?”

“അങ്ങനെ ചോദിച്ചാൽ ഇല്ല എന്നായിരിക്കും ഉത്തരം പക്ഷേ, ഒരുപാട് പേരോട് ഞാൻ സംസാരിച്ചു അവർ പറഞ്ഞ കാര്യങ്ങളും സംഭവങ്ങളും എല്ലാം കോർത്തിണക്കിയാൽ തികച്ചും വിശ്വസനീയമായ ഒരു കഥ തന്നെയാണിത്

“വിശ്വസനീയമായ കഥ ആകുമായിരുന്നു” ഫാദർ വെറേക്കറുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിരിഞ്ഞു. “വളരെ പ്രധാനപ്പെട്ട ഒരു വസ്തുത നാം കാണാതെ പോയിരുന്നെങ്കിൽ

“എന്തായിരുന്നു അത്?”

“രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള രണ്ട് ഡസനോളം വരുന്ന പുസ്തകങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ ഏടുകൾ മറിച്ചുനോക്കുകഎന്നിട്ട്, ഈ പറയുന്ന വാരാ‍ന്ത്യത്തിൽ വിൻസ്റ്റൺ ചർച്ചിൽ എന്ത് ചെയ്യുകയായിരുന്നു എന്ന് പരിശോധിക്കുക ഒരു പക്ഷേ, അതായിരുന്നിരിക്കും താങ്കൾക്ക് ചെയ്യാൻ കഴിയുമായിരുന്ന ഏറ്റവും ലളിതവും വ്യക്തവുമാ‍യ കാര്യം

“ഓൾ റൈറ്റ് എങ്കിൽ താങ്കൾ തന്നെ പറയൂ” ഞാൻ പറഞ്ഞു.

“ടെഹ്‌റാ‍ൻ കോൺ‌ഫറൻസിൽ പങ്കെടുക്കുവാൻ വേണ്ടി HMS റിനൌൺ എന്ന കപ്പലിൽ യാത്ര പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു അദ്ദേഹമപ്പോൾ പോകുന്ന വഴിയിൽ അൾജിയേഴ്സിൽ ഇറങ്ങി ജനറൽ ഐസൻഹോവറും ജനറൽ അലക്സാണ്ടറുമായി നോർത്ത് ആഫ്രിക്കൻ കരാറിനെക്കുറിച്ച് ചർച്ച നടത്തിയ ശേഷം മാൾട്ടയിൽ എത്തിച്ചേർന്നു എന്റെ ഓർമ്മ ശരിയാണെങ്കിൽ നവംബർ പതിനേഴിന്

കാലം ഒരു നിമിഷം നിശ്ചലമായത് പോലെ... ഘനീഭവിച്ച് നിന്ന നിശ്ശബ്ദതയെ ഞാൻ തന്നെ ഭഞ്ജിച്ചു.

“അപ്പോൾ ആരായിരുന്നു അത്?”

“ജോർജ് ഹോവാർഡ് ഫോസ്റ്റർ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര് ദി ഗ്രേറ്റ് ഫോസ്റ്റർ എന്നായിരുന്നു തന്റെ പ്രൊഫഷനിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത്

“പ്രൊഫഷനിലോ?”

“അതെ മിസ്റ്റർ ഹിഗ്ഗിൻസ് നാടകരംഗത്ത് ചരിത്ര സംഗീത നാടകങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം യുദ്ധം അദ്ദേഹത്തിന്റെ ജീവിതോപാധിയായിരുന്നു

“അതെങ്ങനെ?”

“പ്രധാനമന്ത്രിയെ വളരെ നന്നായി അനുകരിക്കുമായിരുന്നു അദ്ദേഹം മാത്രമല്ല, കാഴ്ച്ചയിൽ മിസ്റ്റർ ചർച്ചിലുമായി അസാമാന്യ സാദൃശ്യവും ഉണ്ടായിരുന്നു അദ്ദേഹത്തിന് ഡൺകിർക്ക് പോരാട്ടത്തിന് ശേഷം എല്ലാ വേദികളിലും ഗ്രാന്റ് ഫിനാലെ എന്ന പോലെ പ്രധാനമന്ത്രിയുടെ വേഷത്തിൽ ഒരു പ്രത്യേക ഇനം അവതരിപ്പിക്കുമായിരുന്നു രക്തവും വിയർപ്പും കണ്ണീരുമല്ലാതെ  മറ്റൊരു വാഗ്ദാനവുമില്ല എന്റെ പക്കൽനമ്മൾ അവരോട് പൊരുതുക തന്നെ ചെയ്യും   ആ പ്രകടനം കാണികൾ അങ്ങേയറ്റം ഇഷ്ടപ്പെട്ടിരുന്നു

 “അത് കണ്ട ഇന്റലിജൻസ് ബ്യൂറോ അദ്ദേഹത്തെ ഉപയോഗിക്കുവാൻ തുടങ്ങി…?

“ചില പ്രത്യേക സന്ദർഭങ്ങളിൽ ജർമ്മൻ നേവിയുടെ അന്തർവാഹിനികൾ വിഹരിക്കുന്ന കടലിലൂടെ യാത്ര ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ പ്രധാനമന്ത്രി മറ്റൊരിടത്തായിരുന്നു എന്ന് പുറം‌ലോകത്തെ തെറ്റിദ്ധരിപ്പിക്കുവാൻ കഴിയുക എന്നത് അത്ര നിസ്സാര കാര്യമല്ലല്ലോ…” വെറേക്കർ പുഞ്ചിരിച്ചു. “തന്റെ ജീവിതത്തിലെ മഹത്തായ പ്രകടനമായിരുന്നു ഫോസ്റ്റർ ആ രാത്രിയിൽ കാഴ്ച്ച വച്ചത് അത് പ്രധാനമന്ത്രി തന്നെയാണെന്ന് അവർ എല്ലാവരും വിശ്വസിച്ചു കൊർകൊറാന് മാത്രമേ സത്യം അറിയുമായിരുന്നുള്ളൂ

“ഓൾ റൈറ്റ് ഈ ഫോസ്റ്റർ ഇപ്പോൾ എവിടെയാണ്?”

“കൊല്ലപ്പെട്ടു 1944 ഫെബ്രുവരിയിൽ ഐലിങ്ടണിലെ ഒരു നാടകശാലയുടെ മേൽ വന്ന് പതിച്ച ബോംബ് മറ്റ് നൂറ്റിയെട്ട് പേരോടൊപ്പം അദ്ദേഹത്തിന്റെയും ജീവൻ കവർന്നു അതുകൊണ്ടാണ് പറയുന്നത് ഇതെല്ലാം വെറുതെയാണ് ഈ സംഭവത്തിന് പ്രധാനമന്ത്രിയുമായി യാതൊരു ബന്ധവുമില്ല ഇതൊരു രഹസ്യമായി തന്നെ തുടരുന്നതാണ് ഇതിൽ ഭാഗഭാക്കായവർക്കും നല്ലത്

നിയന്ത്രിക്കാനാവാത്ത ചുമ അദ്ദേഹത്തെ ഗ്രസിച്ചു. കതക് തുറന്ന് ഒരു കന്യാസ്ത്രീ അദ്ദേഹത്തിനരികിലെത്തി ചെവിയിൽ എന്തോ മന്ത്രിച്ചു.

“അയാം സോറി” ക്ഷീണിത സ്വരത്തിൽ വെറേക്കർ പറഞ്ഞു. “കുറച്ചധിക നേരമായി ഈ ഇരിപ്പ് തുടങ്ങിയിട്ട് ഇനി അല്പം കിടക്കണം താങ്ക് യൂ ഫോർ കമിങ്ങ് ആന്റ് ഫില്ലിങ്ങ് ദി ഗ്യാപ്‌സ്

അദ്ദേഹം വീണ്ടും ചുമയ്ക്കുവാൻ തുടങ്ങവെ ഞാൻ തിരിഞ്ഞ് നടന്നു. പുറത്ത് വാതിലിനരികിൽ ഫാദർ ഡാമിയൻ നിൽക്കുന്നുണ്ടായിരുന്നു. പടികളിറങ്ങവെ എന്റെ കാർഡ് അദ്ദേഹത്തിന്റെ കൈയിൽ വച്ചു കൊടുത്തു. “അദ്ദേഹത്തിന്റെ നില മോശമാവുകയാണെങ്കിൽ” ഞാൻ ഒന്ന് നിർത്തി.   “ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാകുന്നുണ്ടല്ലോ? എന്നെ ഒന്ന് അറിയിച്ചാൽ നന്നായിരുന്നു

    
                         * * * * * * * * * * * * * * * * * * * * * * * * * * * *   

ഒരു സിഗരറ്റിന് തീ കൊളുത്തി സെമിത്തേരിയുടെ കവാടത്തിനരികിലെ മതിൽ ചാരി ഞാൻ നിന്നു. ഫാദർ വെറേക്കർ പറഞ്ഞ കാര്യങ്ങളുടെ നിജഃസ്ഥിതി എന്തായാലും ഞാൻ പരിശോധിക്കാതെ വിടില്ല എന്നത് തീർച്ച... എങ്കിലും അദ്ദേഹം പറഞ്ഞത് നൂറ് ശതമാനവും സത്യം തന്നെ ആയിരിക്കുമെന്നതിൽ എനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. പക്ഷേ, അതു കൊണ്ട് ഇവിടെ അന്ന് നടന്ന സംഭവങ്ങൾക്ക് യാതൊരു മാറ്റവും ഉണ്ടാകുവാൻ പോകുന്നില്ലല്ലോ വർഷങ്ങൾക്ക് മുമ്പ് ആ സായാഹ്നത്തിൽ ഹാരി കെയ്നുമായി ഏറ്റുമുട്ടുവാൻ തയ്യാറായി സ്റ്റെയ്നർ നിന്നിരുന്ന പോർച്ചിലേക്ക് ഞാൻ കണ്ണോടിച്ചു. പിന്നെ മെൽറ്റ്‌ഹാം ഹൌസിന്റെ മട്ടുപ്പാവിൽഅദ്ദേഹത്തിന്റെ അന്ത്യ നിമിഷങ്ങളെക്കുറിച്ചോർത്തു. വിരൽ മോസറിന്റെ ട്രിഗറിൽ സ്പർശിച്ചിരിക്കുമ്പോഴും അത് വലിക്കുവാൻ കാണിച്ച ആ  വൈമനസ്യം അതിനദ്ദേഹം ബലി കൊടുത്തത് തന്റെ ജീവൻ തന്നെയായിരുന്നു ഇനി അഥവാ കാഞ്ചി വലിച്ചിരുന്നുവെങ്കിൽ തന്നെ യാതൊരു നേട്ടവും ഉണ്ടാകുമായിരുന്നില്ല താനും

ഡെവ്‌ലിൻ പറയാറുള്ളത് പോലെ ഒരു പക്ഷേ, ഒരു വിരോധാഭാസമായിരിക്കാം ഇത് അദ്ദേഹത്തിന്റെ പൊട്ടിച്ചിരി അവിടെ മുഴങ്ങുന്നത് പോലെ എനിക്ക് തോന്നി. എത്രയൊക്കെ കൂട്ടിക്കിഴിച്ചിട്ടും ആ രാത്രിയിൽ തന്റെ റോൾ മനോഹരമായി അഭിനയിച്ച് ഫലിപ്പിച്ച ഫോസ്റ്റർ പറഞ്ഞ വാക്കുകളെക്കാൾ മെച്ചപ്പെട്ട ഒന്നും തന്നെ സ്റ്റെയ്നറെ വിശേഷിപ്പിക്കാൻ എനിക്ക് ലഭിച്ചില്ല.

“വാട്ട് എവർ എൽ‌സ് മേ ബീ സെഡ്, ഹീ വാസ് എ ഫൈൻ സോൾജർ ആന്റ് എ ബ്രേവ് മാൻഇത് ഇവിടം കൊണ്ട് അവസാനിക്കട്ടെ ഇടമുറിയാതെ പെയ്യുന്ന മഴയെ ഏറ്റുവാങ്ങി ഞാൻ തിരിഞ്ഞു നടന്നു.   


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

58 comments:

  1. ആരും ചിന്തിക്കുക പോലും ചെയ്തിരിക്കാൻ സാദ്ധ്യതയില്ലാത്ത ക്ളൈമാക്സ് നമുക്ക് സമർപ്പിച്ചിട്ട് ജാക്ക് ഹിഗ്ഗിൻസ് നടന്നകലുന്നു…

    ReplyDelete
  2. 2011 ജൂണ്‍ പതിനാറിന് തുടങ്ങി വച്ച ഈ ദൌത്യം ഇവിടെ പൂര്‍ണ്ണമാകുന്നു… മൂന്ന് വര്‍ഷങ്ങള്‍… ഇക്കാലമത്രയും ആഴ്ച തോറും ഇവിടെയെത്തി നോവലിനോടൊപ്പം നിറസാന്നിദ്ധ്യമായി സഞ്ചരിച്ച് ഒരു കൂട്ടായ്മയുടെ ഭാഗമായി മാറിയ എല്ലാ വായനക്കാരോടും എന്റെ അകൈതവമായ നന്ദിയും സ്നേഹവും പ്രകടിപ്പിക്കുവാന്‍ ഈ അവസരം ഉപയോഗിക്കുന്നു…

    ഈഗിളിന് ശേഷം ഇനിയെന്ത് എന്ന ശ്രീയുടെയും ജിമ്മിയുടെയും ഉണ്ടാപ്രിയുടെയും ചോദ്യത്തിന് മുന്നില്‍ നിന്നും ഒളിച്ചോടുവാന്‍ എനിക്കായില്ല… അങ്ങനെയാണ് പ്രിയ കഥാകാരന്‍ ജാക്ക് ഹിഗ്ഗിന്‍സിന്റെ മറ്റൊരു നോവല്‍ അന്വേഷിച്ചു തുടങ്ങിയത്… ഒഴിവുകാലം കഴിഞ്ഞുള്ള മടക്കയാത്രയില്‍ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലുള്ള ഡി.സി ബുക്സ് ഔട്ട്ലെറ്റിലെ ഷെല്‍ഫില്‍ അതിനുള്ള ഉത്തരം ഞാന്‍ കണ്ടെത്തി…

    രണ്ടാം ലോകമഹായുദ്ധകാലത്തെ സാഹസിക കഥകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇതിന്റെ പശ്ചാത്തലം… യുദ്ധങ്ങളോട് വിട ചൊല്ലി കുറേ നാള്‍ നമുക്കെല്ലാവര്‍ക്കും കൂടി ഇനി മഞ്ഞ് മൂടിക്കിടക്കുന്ന ഗ്രീന്‍ലാന്റിലെ വിജനതയിലൂടെ സഞ്ചരിക്കാം… അടുത്ത വാരം മുതല്‍ ആരംഭിക്കുന്നു… ജാക്ക് ഹിഗ്ഗിന്‍സിന്റെ മറ്റൊരു സസ്പെന്‍സ് ത്രില്ലര്‍… ഈസ്റ്റ് ഓഫ് ഡെസലേഷന്‍

    ReplyDelete
    Replies
    1. ശരിയാ, ഇനി തൽക്കാലം യുദ്ധത്തിനൊരു ഇടവേളയാകാം.

      സസ്പെൻസ്‌ ത്രില്ലർ അല്ലേ? എന്നും ഇഷ്ടവിഷയമാണ്‌… കാത്തിരിയ്ക്കുന്നു

      Delete
    2. അജിത്തേട്ടൻ, ജിമ്മിച്ചൻ, ശ്രീജിത്ത്‌, വീകെ മാഷ്‌, ബിലാത്തി മാഷ്‌, വിൻസന്റ്‌ മാഷ്‌, എച്മു ചേചേചി, സുകന്യേച്ചി, അഭി തുടങ്ങി എല്ലാരും വേഗമെത്തി ഇവിടെ ഹാജർ വച്ചിട്ട്‌ പുതിയ സ്ഥലത്തും സാന്നിദ്ധ്യം അറിയിയ്ക്കാൻ മറക്കല്ലേ...

      Delete
    3. സ്റ്റോം വാണിങ്ങ് എന്ന നോവല്‍
      ​ ​
      അവസാനിപ്പിച്ചപ്പോള്‍ തോന്നിയ വിഷമം ആ അളവില്‍ തോന്നുന്നില്ല എന്ന ഒരു ആശ്വാസമുണ്ട് - കാരണം, ഇതോടെ 2009 ജൂണ്‍ മുതല്‍ സ്റ്റോം വാണിങ്ങിലൂടെ ഉടലെടുത്ത്, ഈഗിളിലൂടെ വളര്‍ന്നു വന്ന സൌഹൃദം ഇവിടം കൊണ്ടൊന്നും അവസാനിയ്ക്കുന്നില്ലല്ലോ.

      പുതിയ സംരംഭത്തില്‍ നമുക്കെല്ലാവര്‍ക്കും ഇതേ പോലെ തന്നെ സൌഹൃദങ്ങളും വിശേഷങ്ങളും പങ്കു വച്ച് തുടരാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കാം.

      Delete
    4. അദന്നെ.. ഈ സൗഹൃദം തുടരാം :)

      Delete
    5. അദന്നെ.. ഈ സൗഹൃദം തുടരാം :)

      Delete
  3. മൂന്ന് കൊല്ലം ...
    എന്റെ വിനുവേട്ടാ...ഇന്നലെ തുടങ്ങിയ പോലെ തോന്നുന്നു....
    തീര്‍ന്നു..അല്ലേ.. വിശ്വസിക്കാന്‍ പറ്റുന്നേ ഇല്ല.
    ( സ്റ്റോം വാണിങ്ങ് തീര്‍ന്ന പോലെ അല്ല..ഈഗിള്‍ തീരുന്നത് ശരിക്കും പ്രാണസങ്കടം തന്നെ...!)

    ReplyDelete
    Replies
    1. അതെ... എല്ലാം ഇന്നലെ നടന്നത് പോലെ... സ്റ്റോം വാണിങ്ങ് കഴിഞ്ഞിട്ട് പിന്നെയും കുറേക്കാലം എല്ലാവരും ആഴ്ച്ച തോറും അവിടെ ഒത്തുകൂടി ഗൃഹാതുരത്വം പങ്ക് വച്ചിരുന്നതും എല്ലാം...

      Delete
  4. ഹോ! 3 വർഷം കഴിഞ്ഞു അല്ലേ? (ഏറ്റവും അധികം സമയമെടുത്ത്‌ വായിച്ചെത്തിച്ച നോവൽ ഇതായിരിയ്ക്കും)

    ആകെ ഒരു ശൂന്യത! എന്തൊക്കെയായാലും അവസാനത്തെ സർപ്പ്രൈസ്‌ തീരെ പ്രതീക്ഷിച്ചില്ല.


    ഇനി.......................................................?

    ReplyDelete
    Replies
    1. ശൂന്യത... ഏറെ കണക്കുകൂട്ടലുകളോടെ തയ്യാറാക്കിക്കൊണ്ടു വന്ന ഒരു ദൌത്യം ഒന്നിനും വേണ്ടി ആയിരുന്നില്ലല്ലോ എന്നോർക്കുമ്പോൾ... അതിന് വേണ്ടി ജീവൻ വെടിഞ്ഞ സ്റ്റെയ്നറെയും സംഘത്തെയും ഓർക്കുമ്പോൾ... അതെ... വല്ലാത്ത ഒരു ശൂന്യത തന്നെ...

      Delete
  5. അങ്ങനെ ആ നീണ്ട മൂന്നു വർഷത്തെ പ്രയഗ്നം ഇവിടെ പരിസമാപ്തിയിൽ എത്തി
    സന്തോഷം,.ഇനി ഇത് പുസ്തകരൂപത്തിൽ എത്തിക്കെണ്ടിയിരിക്കുന്നു അല്ലെ!
    എല്ലാ ആശംസകളും നേരുന്നു
    ഒപ്പം പുതിയ യെഗ്നത്തിനുള്ള തുടക്കത്തിൽ എല്ലാ ഭാവുകങ്ങളും നേരുന്നു,
    സസ്നേഹം
    ഫിലിപ്പ് ഏരിയൽ

    ReplyDelete
  6. ഫോസ്റ്റർ എന്ന ചർച്ചിൽ....
    ആരും ചിന്തിക്കുക പോലും ചെയ്തിരിക്കാൻ
    സാദ്ധ്യതയില്ലാത്ത ക്ളൈമാക്സ് നമുക്ക് സമർപ്പിച്ചിട്ട്
    ജാക്ക് ഹിഗ്ഗിൻസ് നടന്നകലുന്നു…

    ഇനി ഈ വിവർത്തനങ്ങൾ മലയാളത്തിലെ
    ഏതെങ്കിലും ബെസ്റ്റ് പബ്ലിഷേസിന് കൈമാറണം കേട്ടൊ ഭായ് ...
    അവർ പ്രസിദ്ധീകരണാവകാശം ഇവിടെ നിന്നും സമ്പാധിച്ചുകൊള്ളും ..
    അങ്ങിനെ വിനുവേട്ടൻ എന്ന ഒരു സൂപ്പർ ആംഗലേയ വിവർത്തകനിലൂടെ
    ഇനി ഈ ജാക്കേട്ടൻ മലയാളികളുടെ ഇടയിൽ വാഴ്ത്തപ്പെടും , ഒപ്പം ഒരു നല്ല വിവർത്തകനും..!

    പിന്നെ ഒരു കുഞ്ഞി സുല്ല്
    ഞാൻ തൽക്കാലം ഒരു അവുധിക്ക്
    ഈ വെസ്റ്റിൽ നിന്നും ഈസ്റ്റിലേക്ക് , ഒന്നര മാസം സ്കൂട്ടാവുകയാണ്...
    ഒരു അമ്മാനച്ഛൻ സ്ഥാനം കരസ്ഥമാക്കാനാണ് എന്റെ പുറപ്പാട് ... അപ്പോൾ
    നാട്ടിൽ വെച്ച് അവിടെയപ്പോഴുള്ളവരുമായിട്ടുമൊക്കെ നേരിൽ കാണാം ...,കാണണം കേട്ടൊ കൂട്ടരെ..

    ReplyDelete
    Replies
    1. അതെ... ആരും സ്വപ്നത്തിൽ പോലും നിനച്ചിരിക്കാത്ത ഒരു ക്‌‌ളൈമാക്സ് ആയിപ്പോയി അത്... ഇനി അഥവാ ദൌത്യം വിജയിച്ചിരുന്നുവെങ്കിൽ തന്നെ ജർമ്മനിക്ക് സംഭവിക്കുന്ന ഏറ്റവും വലിയ അബദ്ധമാകുമായിരുന്നു അത്...

      Delete
  7. പ്രിയരെ ,
    ഈ വരുന്ന ചിങ്ങമാസം
    നാലാം തീയ്യതി ( ആഗസ്റ്റ് 20 ബുധനാഴ്ച്ച )
    ഞങ്ങളുടെ മകൾ മയൂഖലക്ഷ്മിയുടെ വിവാഹമാണ്.
    ആയതിൽ പങ്കെടുത്ത് വധൂവരന്മാർക്ക് മംഗളം നേരുവാനും ,
    ഞങ്ങളുടെ സന്തോഷത്തിൽ ഒത്തുകൂടുവാനും നിങ്ങളേവരേയും
    സകുടുംബം സദയം ക്ഷണിച്ചുകൊള്ളുന്നൂ..
    എന്ന്
    സസ്നേഹം,
    മുരളീമുകുന്ദൻ

    http://bilattipattanam.blogspot.co.uk/2014/06/intimate-terrorist.html

    ReplyDelete
    Replies
    1. മണവാട്ടിക്കുട്ടിയ്ക്കും അച്ഛനും കുടുംബത്തിനും എല്ലാവിധ ആശംസകളും..
      എല്ലാം മംഗളമാവട്ടെ !!

      Delete
    2. എല്ലാ വിധ മംഗളങ്ങളും നേരുന്നു

      Delete
    3. എന്റെയും മംഗളാശംസകള്‍.

      Delete
    4. സർവ്വ മംഗളങ്ങളും നേരുന്നു മുരളിഭായ്...

      Delete
    5. മംഗളാശംസകൾ, ബിലാത്തിയേട്ടാ.. എല്ലാം ഭംഗിയായി നടക്കട്ടെ..

      (എന്റെ പരോൾ കഴിഞ്ഞു.. അല്ലെങ്കിൽ കല്ല്യാണത്തിന്‌ കൂടാൻ നിൽക്കാമായിരുന്നു..)

      Delete
  8. ഹും .. എന്നാലും കൊള്ളാം...
    സെയ്മൂറിനെക്കുറിച്ചു വരെ ചോദിക്കാന്‍ ആളുണ്ടായി..ം

    അന്നു പെയ്ത മഴയില്‍ (ഉദയനാണു താരം ?)...
    കൊടും രാത്രിയില്‍ ജനാല തുറന്ന് പുറത്തേയ്ക്ക് നോക്കി നിന്ന മോളിക്കുട്ടിക്ക് എന്തു പറ്റിയെന്ന് മാത്രം ആരും ചോദിച്ചില്ല... (വര്‍ഷങ്ങള്‍ക്ക് ശേഷം ജിമ്മിച്ചന്‍ എന്ന് ഭീകരനോടൊപ്പം സൗദിയിലെ വനാന്തരങ്ങളിലെങ്ങോ.... .ആ... ആര്‍ക്കറിയാം.)

    ബോട്ടില്‍ കേറിപ്പോയ ഡെവിലിന്‍, ന്യൂമാന്‍ എന്നിവര്‍ക്കെന്തായി...


    സ്റ്റോം വാണിങ്ങ് പോലെ വിനുവേട്ടന്റെ വക ഒരു അനുബന്ധം പ്രതീക്ഷിച്ചു.

    ReplyDelete
    Replies
    1. തികച്ചും ന്യായമായ ചോദ്യം ഉണ്ടാപ്രീ... ജാക്ക് ഹിഗ്ഗിൻസ് അക്കാര്യം ഫാദർ വെറേക്കറോട് ചോദിക്കാതിരുന്നത് കടുത്ത അന്യായമായിപ്പോയി... അതുപോലെ തന്നെ ഡെവ്‌ലിന്റെയും ന്യുമാന്റെയും ഭാവിയും...

      ഇതിന് ഒരു അനുബന്ധം എഴുതുക എന്ന് വച്ചാൽ സ്റ്റോം വാണിങ്ങ് പോലെ എളുപ്പമല്ല ഉണ്ടാപ്രീ... കാരണം കണ്ണിൽ ചോരയില്ലാത്ത ഹിമ്‌ലറുടെയും ഹിറ്റ്‌ലറുടെയും അടുത്തേക്കല്ലേ അവർ ചെല്ലുന്നത്..? എന്തായിക്കാണുമെന്ന് ആർക്കറിയാം...

      മാത്രമല്ല, ഇതിന്റെ രണ്ടാം ഭാഗം എന്ന നിലയിൽ ജാക്ക് ഹിഗ്ഗിൻസ് ഒരു നോവൽ വർഷങ്ങൾക്ക് ശേഷം രചിച്ചിട്ടുണ്ട്... ഉണ്ടാപ്രിയുടെയും നമ്മൾ എല്ലാവരുടെയും ചോദ്യങ്ങളുടെ ഉത്തരം ഒരു പക്ഷേ അതിൽ ഉണ്ടെങ്കിലോ...?

      Delete
  9. ഹോ ശ്രീ പറഞ്ഞത് പോലെ ഒരു വല്ലാത്ത
    ശൂന്യത .....

    സ്റ്റൈനെർ ,ടെവ്ലിൻ,മോളി ...climax
    അറിഞ്ഞപ്പോൾ വിഷമം തോന്നി..

    വിനുവേട്ടാ പഴയ പുഷ്പനാഥ് ബാറ്റെൻ ബോസ്
    ആരാധകൻ ആയതു കൊണ്ടാവും സസ്പെൻസ്
    ത്രില്ലെർ തന്നെ ഇനിയും വായിക്കാൻ ആഗ്രഹം..

    പിന്നെ മൂന്നു വർഷം കഴിഞ്ഞു എന്നു ഇപ്പോൾ
    ആണു മനസ്സിലായത് ..അതാണ്‌ ഈ എഴുത്തിനു
    ഞാൻ നല്കുന്ന അഭിനന്ദനം.ബിലാത്തി പറഞ്ഞ
    പോലെ നല്ല ഒരു publisher ഇതു പ്രസിദ്ധീകരിക്കുന്ന
    നാളുകൾക്കായി കാത്തിരിക്കുന്നു...അപ്പൊ ഞങ്ങൾക്ക്
    പറയാമല്ലോ ഇത് ഞങ്ങടെ വിനുവേട്ടൻ ആണെന്ന് :)

    All the best to you and thanks for this beautiful work....

    ReplyDelete
    Replies
    1. അഭിനന്ദനങ്ങൾക്ക് നന്ദി വിൻസന്റ് മാഷേ... പുസ്തകം ആക്കാൻ... ആഗ്രഹമൊക്കെയുണ്ട്... നടക്കുമോ എന്നറിയില്ല... നിയമക്കുരുക്കുകൾ തന്നെ പ്രശ്നം...

      Delete
  10. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സങ്കടം വിനുവേട്ടാ..

    ReplyDelete
    Replies
    1. അവിടെ കഥാകൃത്ത് വിജയിക്കുന്നു... കിരീടത്തിൽ ലോഹിതദാസ് പ്രേക്ഷകരുടെ ഇടനെഞ്ചിൽ തീ കോരിയിട്ടത് പോലെ...

      Delete
  11. A little different version at
    http://deaglehaslanded.blogspot.in/2010/05/15-afterword.html

    ReplyDelete
    Replies
    1. ഞാൻ ഈ ബ്‌‌ളോഗിൽ പോയി നോക്കി ഉണ്ടാപ്രീ... പുള്ളിക്കാരൻ സിനിമയുടെ തിരക്കഥയാണെന്ന് തോന്നുന്നല്ലോ അടിച്ചു മാറ്റി ഇട്ടിരിക്കുന്നത്... ഇപ്പോഴാ ഓർത്തത്... ഇനി ഇതിന്റെ സിനിമ ഒന്നു കണ്ടു നോക്കട്ടെ...

      Delete
  12. പ്രതീക്ഷിയ്ക്കാത്ത ഒരു പരിസമാപ്തി. ഈ നോവലില്‍ എത്ര താരങ്ങളായിരുന്നു അല്ലേ!

    ReplyDelete
    Replies
    1. തീർച്ചയായും അജിത്‌ഭായ്... തനത് വ്യക്തിത്വങ്ങൾ പേറുന്ന എത്രയെത്ര കഥാപാത്രങ്ങൾ...

      ഈ നോവൽ ആദ്യമായി വായിച്ച് തീർന്നതും വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിപ്പോയി ഞാൻ... ഒരു അപരനെ കിഡ്‌നാപ്പ് ചെയ്യുവാൻ വേണ്ടി എത്ര ജീവനുകൾ പൊലിഞ്ഞു... “ചാർജ്ജ് ഓഫ് എ ലൈറ്റ് ബ്രിഗേഡ്“ ഓർമ്മ വരുന്നു...

      Delete
  13. ജിമ്മിച്ചൻ, ശ്രീജിത്ത്‌, സുകന്യേച്ചി...

    ഇനിയും ഇവിടെ ഹാജർ വയ്ക്കാത്തവർക്ക്‌ E O D ഇൽ മെറിറ്റ്‌ സീറ്റിൽ പ്രവേശനം കിട്ടില ട്ടോ

    ReplyDelete
  14. (ഈ ലക്കത്തിൽ രണ്ടാമതായി ഞാൻ ഹാജർ വച്ച്‌ കമന്റിയതാ.. അത്‌ എതിലെ പോയോ എന്തോ!)

    3 വർഷങ്ങൾ! കാലം പോകുവതറിയിക്കാതെ എത്ര മനോഹരമായിട്ടാണ്‌ വിനുവേട്ടൻ കഥ പറഞ്ഞു തീർത്തത്‌..

    നീണ്ട തയ്യാറെടുപ്പുകൾ.. പോരാട്ടങ്ങൾ.. ജീവത്യാഗങ്ങൾ.. ഒടുവിൽ അവശേഷിച്ചത്‌ നഷ്ടക്കണക്കുകൾ മാത്രം..

    സ്റ്റെയ്നർ, ഡെവ്ലിൻ, മോളി, റാഡ്‌ൽ തുടങ്ങി ഒരുപറ്റം കഥാപാത്രങ്ങളെ മനസ്സിൽ ബാക്കിയാക്കി ഈഗിൾ പറന്നകലുന്നു…

    നന്ദി - ജാക്ക്‌ ഹിഗ്ഗിൻസിന്‌, വിനുവേട്ടന്‌, പിന്നെ ഈഗിളിന്റെ ചിറകിലേറി ഈ ദൂരമത്രയും താണ്ടാൻ കൂടെക്കൂടിയ പ്രിയ കൂട്ടുകാർക്ക്‌..

    ReplyDelete
  15. (ഈ ലക്കത്തിൽ രണ്ടാമതായി ഞാൻ ഹാജർ വച്ച്‌ കമന്റിയതാ.. അത്‌ എതിലെ പോയോ എന്തോ!)

    3 വർഷങ്ങൾ! കാലം പോകുവതറിയിക്കാതെ എത്ര മനോഹരമായിട്ടാണ്‌ വിനുവേട്ടൻ കഥ പറഞ്ഞു തീർത്തത്‌..

    നീണ്ട തയ്യാറെടുപ്പുകൾ.. പോരാട്ടങ്ങൾ.. ജീവത്യാഗങ്ങൾ.. ഒടുവിൽ അവശേഷിച്ചത്‌ നഷ്ടക്കണക്കുകൾ മാത്രം..

    സ്റ്റെയ്നർ, ഡെവ്ലിൻ, മോളി, റാഡ്‌ൽ തുടങ്ങി ഒരുപറ്റം കഥാപാത്രങ്ങളെ മനസ്സിൽ ബാക്കിയാക്കി ഈഗിൾ പറന്നകലുന്നു…

    നന്ദി - ജാക്ക്‌ ഹിഗ്ഗിൻസിന്‌, വിനുവേട്ടന്‌, പിന്നെ ഈഗിളിന്റെ ചിറകിലേറി ഈ ദൂരമത്രയും താണ്ടാൻ കൂടെക്കൂടിയ പ്രിയ കൂട്ടുകാർക്ക്‌..

    ReplyDelete
    Replies
    1. അതിന്റെ കേട് തീർക്കാനായി രണ്ട് വട്ടം ഈ കമന്റ് പതിഞ്ഞിട്ടുണ്ടല്ലോ ഇവിടെ...

      ജിമ്മി പറഞ്ഞത് പോലെ, നന്ദി ജാക്ക് ഹിഗ്ഗിൻസ്...

      Delete
  16. ഡെവ്‌ലിന്റേയും മോളിയുടേയും ബാക്കി ജീവിതം പറയാതെ പോയത് കഷ്ടമായിപ്പോയി. വെറുതെ കുറേപ്പേരുടെ ജീവിതങ്ങൾ ഒന്നിനും വേണ്ടിയല്ലാതെ അതി സാഹസികമായി ഹോമിച്ചു തീർത്തു. എന്തിനു വേണ്ടി...?

    യുദ്ധമാകുമ്പോൾ എന്തും പ്രതീക്ഷിക്കാം അല്ലെ.
    പല യുദ്ധങ്ങളുടേയും അവസാനം ഇങ്ങനെയൊക്കെത്തന്നെ ആയിരിന്നുവെന്ന് തിരിച്ചറിയുന്ന ജീവിക്കുന്ന പട്ടാളക്കാരുടെ അവസ്ഥയൊ...? മറ്റാരോടും ഈ കഥ പറയാൻ കഴിയാതെ, ഒന്നിനും വേണ്ടിയല്ലാതെ ബലികൊടുത്ത സുഹൃത്തുക്കളുടെ ജീവിതങ്ങളെയോർത്ത് സങ്കടപ്പെട്ട് കാലങ്ങളോളം.....!!?
    പുതിയ കഥക്ക് സ്വാഗതം.
    ആശംസകൾ....

    ReplyDelete
    Replies
    1. ഒന്നിനും വേണ്ടിയല്ലാതെ ബലി കൊടുത്ത ജീവിതങ്ങൾ... അതാണ് അശോകൻ മാഷേ ഏറ്റവും വലിയ നൊമ്പരം...

      Delete
  17. മികച്ച ഒരു രചന വായിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷമുണ്ട്. അതിന്ന് ആദ്യമേ നന്ദി പറയുന്നു. നോവൽ എഴുതി തീരുമ്പോഴുണ്ടാകുന്ന സംതൃപ്തി അനുഭവിച്ചറിയണം‌. വിനുവേട്ടന്ന് അത് ധാരാളം കാത്തിരിക്കുന്നു.ലഭിച്ചുകാണണം‌. അടുത്ത കൃതിക്കായി

    ReplyDelete
    Replies
    1. വളരെ സന്തോഷം കേരളേട്ടാ...

      അപ്പോൾ അടുത്ത വാരം മുതൽ പുതിയ കഥ വായിക്കുവാനായി മുൻ ബെഞ്ചിൽ സ്ഥാനം ഉറപ്പാക്കിക്കോളൂട്ടോ...

      Delete
  18. ഒരു പാട് പ്രശ്നങ്ങളിലൂടെ കടന്ന് പോയി അല്ലേ
    മൊത്തതിൽ ഒന്ന് വായിക്കണം എന്നുണ്ട്, സമയം പോലെ ഞാൻ ശ്രമിക്കുന്നുണ്ട്.......

    ഈ ഒരു എഴുത്തിന്ന് ഒരുപാട് ആശംസകൾ നേരുന്നു, നന്നായി വർക്ക് ചെയ്ത് എഴുതി എന്ന് ഓരോ പോസ്റ്റ് വായിച്ചാലും മനസ്സിലാകും, അത് എഴുത്തിലും അതിൽ നിന്ന് വായനയിലേക്കും വന്നിട്ടുണ്ട്.. കൊള്ളാം

    എല്ലാ നന്മകളും ആശംസകളും നേരുന്നു............

    ReplyDelete
    Replies
    1. ഈ വിലയിരുത്തലിന് നന്ദി ഷാജു...

      അടുത്ത കഥയിൽ തുടക്കം മുതൽ സാന്നിദ്ധ്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു...

      Delete
  19. ഒരു വല്ലാത്ത ട്വിസ്റ്റ്‌ ആയി പോയി ............തീരെ പ്രതീക്ഷികത ഒരു ക്ലൈമാക്സ്‌ .....


    അപ്പോൾ ഇനി ഈസ്റ്റ് ഓഫ് ഡെസലേഷന്‍… കാണാം അല്ലെ



    ഓൾ ദി വെരി ബെസ്റ്റ് വിനുവേട്ട

    ReplyDelete
    Replies
    1. ആ ട്വിസ്റ്റ്‌ ആണല്ലോ നമ്മെ എല്ലാവരെയും അമ്പരപ്പിക്കുന്നത്‌...
      അപ്പോൾ ഇനി അവിടെ കാണാം...

      Delete
  20. ആരും ആലോചിക്കുക പോലും ചെയ്യാത്ത ഒരു ക്ലൈമാക്സ്‌. എങ്കിലും സ്റ്റൈനര്‍ ഹീറോ തന്നെ.
    നമ്മുടെ മലയാളത്തില്‍ ഈ നോവല്‍ ഹൃദ്യമാക്കിത്തന്ന വിനുവേട്ടന്‍ ആണ് ഞങ്ങളുടെ ഹീറോ.

    ഇനിയും ജാക്ക് ഹിഗ്ഗിന്‍സിനെ പിന്തുടരാന്‍ വിനുവേട്ടനൊപ്പം പോവാലോ. :)

    ReplyDelete
    Replies
    1. അഭിനന്ദനങ്ങൾക്ക്‌ നന്ദി സുകന്യാജീ...

      Delete
  21. കമെന്റ് ഇടാന്‍ താമസിച്ചു പോയി. നാട്ടില്‍ എത്തിയാല്‍ പിന്നെ നല്ല പണിയാ. മൊബൈലില്‍ കൂടെയാ വായിച്ചത്. അതില്‍ കൂടി കമന്റ്‌ ഇടാനും പറ്റിയില്ല. ഒരു അപരനെ പിടിക്കാന്‍ വേണ്ടി ഇത്രയും കഷ്ടപാട്, കുറെ പേരുടെ ജീവന്‍ എല്ലാം പാഴായി പോയി.
    മോളിയും, ഡെവിളിനും വീണ്ടും കണ്ടു മുട്ടുമോ എന്തോ.. :(
    ആകെകുടെ ഒരു വിഷമം. ഇത്രേം വലിയ കൂട്ടയിമ വേറെ ഏതെങ്കിലും ബ്ലോഗില്‍ ഉണ്ടോ എന്ന് സംശയം. എന്നാ പിന്നെ പുതിയ സ്ഥലത്ത് കാണാം.

    ReplyDelete
  22. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സങ്കടം ...ഒന്ന കൂടി വായിക്കണം എന്നുണ്ട്, സമയം പോലെ ഞാൻ ശ്രമിക്കുന്നുണ്ട്.എല്ലാ ആശംസകളും നേരുന്നു.....

    ReplyDelete
  23. കുറെ നാളുകള്‍ക്കുശേഷം വെറുതെ ഒന്ന് വന്നു നോക്കിയതാ..
    ഡെവ്‌ലിനും മോളിക്കും വല്ല വിശേഷങ്ങളും ഉണ്ടോ എന്നറിയണമല്ലോ..

    ReplyDelete
    Replies
    1. വളരെ സന്തോഷം ശ്രീജിത്തേ വീണ്ടും ഈ വഴി എത്തി നോക്കിയതിൽ... ഡെവ്‌ലിനും മോളിയും... മറക്കാൻ സാധിക്കുന്നില്ല ഇല്ലേ...?

      ഈസ്റ്റ് ഓഫ് ഡെസലേഷൻ കഴിഞ്ഞിട്ട് നമുക്ക് വീണ്ടും ഡെവ്‌ലിന്റെ അടുത്തേക്ക് പോയാലോ...?

      Delete
  24. ഇതിനായിരുന്നോ ഇത്രയും ബുദ്ധിമുട്ടിയത്‌!!!!!!!????

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...