Wednesday, July 30, 2014

ഈഗിൾ ഹാസ് ലാന്റഡ് – 136

ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


സെന്റ് മേരീസ് ആന്റ് ഓൾ സെയ്ന്റ്സ് ദേവാലയത്തിന്റെ സെമിത്തേരിയിലെ അവിശ്വസനീയമായ ആ കണ്ടുപിടുത്തത്തിന് ശേഷം ഏതാണ്ട് ഒരു വർഷം ആകുന്ന സമയത്താണ് ഞാൻ സ്റ്റഡ്‌ലി കോൺസ്റ്റബിളിൽ തിരിച്ചെത്തുന്നത്. ഫാദർ ഫിലിപ്പ് വെറേക്കറുടെ നേരിട്ടുള്ള ക്ഷണമനുസരിച്ചാണ് ഇത്തവണ ഞാൻ എത്തിയിരിക്കുന്നത് എന്നതാണ് അതിന്റെ പ്രത്യേകത. ഐറിഷ് ചുവയോടെ സംസാരിക്കുന്ന ചെറുപ്പക്കാരനായ ഒരു വൈദികനാണ് എന്നെ സ്വീകരിച്ചത്.

റീഡിങ്ങ് റൂമിലെ നെരിപ്പോടിനരികിൽ ഇട്ടിരിക്കുന്ന ചാരുകസേരയിൽ ഫാദർ വെറേക്കർ ഇരിക്കുന്നുണ്ടായിരുന്നു. ഒരു സാധാരണ കമ്പിളിയാൽ കാൽമുട്ടിന് മുകൾ വരെ പുതച്ചിരിക്കുന്നു. തീർത്തും അവശനായ അദ്ദേഹത്തിന്റെ മുഖത്തെ ചർമ്മം ചുക്കിച്ചുളിഞ്ഞ് കവിളെല്ലുകൾ ഉന്തി നിൽക്കുന്നു. കണ്ണുകളിൽ പറഞ്ഞറിയിക്കാനാവാത്ത വേദന. അത്രയും മരണാസന്നനായ ഒരു വ്യക്തിയെ ഒരു പക്ഷേ, ആദ്യമായിട്ടായിരിക്കും ഞാൻ നേരിൽ കാണുന്നത്.

“എന്റെ ക്ഷണം സ്വീകരിച്ചെത്തിയതിൽ വളരെ സന്തോഷം” ആയാസപ്പെട്ട് അദ്ദേഹം പറഞ്ഞു.

“ഇത്രയും അവശനിലയിൽ താങ്കളെ കാണുവാനായതിൽ വേദനയുണ്ട്” ഞാൻ പറഞ്ഞു.

“കുടലിൽ കാൻസർ ബാധിച്ചിരിക്കുകയാണെനിക്ക് ഒന്നും തന്നെ ചെയ്യാനില്ല അന്ത്യം ഇവിടെത്തന്നെയാവണമെന്ന എന്റെ ആഗ്രഹം നല്ലവനായ ബിഷപ്പ് സമ്മതിച്ചു തന്നു. ദേവാലയത്തിലെ കാര്യങ്ങളൊക്കെ നോക്കി നടത്തുവാനായി ഫാദർ ഡാമിയനെ വിട്ടു തന്നു അദ്ദേഹം അത് പോട്ടെ ഞാൻ വിളിപ്പിച്ചത് മറ്റ് ചില കാര്യങ്ങൾ പറയുവാനാണ് കഴിഞ്ഞ ഒരു വർഷമായി താങ്കൾ നല്ല തിരക്കിലായിരുന്നു എന്ന് കേട്ടു

“മനസ്സിലായില്ല കഴിഞ്ഞ വർഷം ആദ്യമായി ഞാൻ ഇവിടെ വന്നപ്പോൾ താങ്കൾ അതിനെക്കുറിച്ച് ഒരു വാക്ക് പോലും മിണ്ടിയില്ല മറിച്ച് എന്നെ ഇവിടെ നിന്നും ആട്ടിയോടിക്കുകയായിരുന്നു” ഞാൻ പറഞ്ഞു.

“കാരണം വളരെ ലളിതമാണ് വർഷങ്ങളോളം ഈ കഥയുടെ പാതി ഭാഗം മാത്രമേ എനിക്കറിയുമായിരുന്നുള്ളൂ ഈ കഥയുടെ ബാക്കി കൂടി അറിഞ്ഞിരിക്കണമെന്ന അടക്കാനാവാത്ത ആഗ്രഹം എന്നെ ഗ്രസിച്ചിരിക്കുന്നുവെന്ന് പെട്ടെന്നാണ് ഞാൻ തിരിച്ചറിഞ്ഞത്മരണത്തിലേക്ക് അധിക ദൂരം ഇനിയില്ലാത്ത ഈ വൈകിയ വേളയിൽ” അദ്ദേഹം പറഞ്ഞു.

അങ്ങനെ ഞാൻ അദ്ദേഹത്തിന് മുന്നിൽ ആ കഥയുടെ ആദ്യഭാഗത്തിന്റെ കെട്ടഴിക്കുവാൻ തീരുമാനിച്ചു. അദ്ദേഹത്തോട് അത് പറയാതിരിക്കുന്നത് കൊണ്ട് എനിക്ക് പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടാകാനും പോകുന്നില്ലായിരുന്നു. എല്ലാം പറഞ്ഞ് അവസാനിക്കുമ്പോൾ മുറ്റത്തെ പുൽ‌വിരിപ്പിൽ നിഴലുകൾ ചാഞ്ഞു തുടങ്ങിയിരുന്നു. വിടചൊല്ലുവാനൊരുങ്ങുന്ന സായാഹ്നം ഞങ്ങളുടെ മുറിയിൽ ഇരുട്ടിനെ വരവേൽക്കാൻ തുടങ്ങിയിരിക്കുന്നു.

“പ്രശംസനീയം” അദ്ദേഹം മൊഴിഞ്ഞു. “ഇത്രയും വിവരങ്ങളെല്ലാം താങ്കൾക്ക് എവിടെ നിന്ന് ലഭിച്ചു?”

“ഒന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നല്ലആളുകളുമായി സംസാരിച്ചതിൽ നിന്നും ഇപ്പോഴും ജീവിച്ചിരിക്കുന്ന, ഇതേക്കുറിച്ച് സംസാരിക്കുവാൻ തയ്യാറായ അപൂർവ്വം വ്യക്തികളിൽ നിന്നും ആ ദൌത്യത്തിന് ചുക്കാൻ പിടിച്ചിരുന്ന വ്യക്തിയുടെ അതായത് കേണൽ മാക്സ് റാഡ്‌ലിന്റെ ഡയറിക്കുറിപ്പുകൾ വായിക്കുവാൻ കഴിഞ്ഞതാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം എന്ന് പറയാംഅദ്ദേഹത്തിന്റെ വിധവ ഇപ്പോഴും ജർമ്മനിയിലെ ബവേറിയയിൽ ജീവിച്ചിരിപ്പുണ്ട് ഇനി എനിക്കറിയേണ്ടത് അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്നതാണ്

“കനത്ത സെക്യൂരിറ്റി റെയ്ഡ് ആയിരുന്നു അതിന് ശേഷം ആ സംഭവത്തിൽ ഉൾപ്പെട്ട എല്ലാ ഗ്രാമീണരെയും ഇന്റലിജൻസ് ബ്യൂറോയും സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റും ചേർന്ന് ചോദ്യം ചെയ്തു. ഈ പ്രദേശത്ത് ഒഫിഷ്യൽ സീക്രറ്റ് ആക്ട് ഏർപ്പെടുത്തി. സത്യത്തിൽ അതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല ഒരു പ്രത്യേക സ്വഭാവത്തിന് ഉടമകളാണ് ഈ നാട്ടുകാർആപത്തിൽ ഒറ്റക്കെട്ടായി നിൽക്കുന്നവർ അപരിചിതരോട് ശത്രുതാമനോഭാവം വച്ചുപുലർത്തുന്നവർതാങ്കൾ അത് കണ്ടതാണല്ലോ അത് തങ്ങളുടെ മാത്രം കാര്യമാണെന്ന് ചിന്താഗതിയാണവർക്ക് മറ്റുള്ളവർ അതിൽ തലയിടേണ്ട കാര്യം ഇല്ലെന്ന മട്ട്

“പക്ഷേ, അവരിൽ നിന്നും ഒറ്റപ്പെട്ടവനായിരുന്നു ആർതർ സെയ്മൂർ അയാൾക്കെന്ത് സംഭവിച്ചു?”

“കഴിഞ്ഞ ഫെബ്രുവരിയിൽ അയാൾ മരണമടഞ്ഞ കാര്യം താങ്കൾ അറിഞ്ഞു കാണാൻ വഴിയില്ല

“ഇല്ല

“ഒരു രാത്രിയിൽ കണക്കിലധികം മദ്യപിച്ച് ഹോൾട്ടിൽ നിന്നും ഡ്രൈവ് ചെയ്ത് വരികയായിരുന്നു കോസ്റ്റൽ റോഡിൽ വച്ച് നിയന്ത്രണം വിട്ട വാൻ ചതുപ്പിനുള്ളിലേക്ക് ഓടിയിറങ്ങി

“അന്ന് പ്രെസ്റ്റണെ തൂക്കിലേറ്റിയതിന് എന്തെങ്കിലും ശിക്ഷ ലഭിച്ചിരുന്നുവോ അയാൾക്ക്?”

“മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണെന്ന് ഒരു സർട്ടിഫിക്കറ്റ് എല്ലാവരും കൂടി സംഘടിപ്പിച്ചതിന്റെ ആനുകൂല്യത്തിൽ കൊലക്കുറ്റത്തിൽ നിന്നും രക്ഷപെട്ടു പതിനെട്ട് വർഷം മെന്റൽ അസൈലത്തിൽ കഴിച്ചുകൂട്ടി. പിന്നീട് മാനസികാരോഗ്യ നിയമങ്ങൾ ലഘൂകരിക്കപ്പെട്ടതിനെ തുടർന്ന് പുറത്തിറങ്ങി

“അയാളെപ്പോലുള്ള ഒരാളോടൊപ്പം ഗ്രാമീണർക്ക് എങ്ങനെ ഒത്തുപോകുവാൻ കഴിഞ്ഞു?”
            
“ഗ്രാമത്തിലെ പകുതി കുടുംബങ്ങളോടെങ്കിലും അയാൾക്ക് രക്തബന്ധമുണ്ടായിരുന്നു ജോർജ് വൈൽഡിന്റെ ഭാര്യ ബെറ്റി അയാളുടെ സഹോദരി ആയിരുന്നു

“മൈ ഗോഡ് എനിക്കതറിയില്ലായിരുന്നു” ഞാൻ പറഞ്ഞു.

“മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇത്രയും കാലത്തെ മൌനം സെയ്മൂറിനുള്ള പരിരക്ഷയായിരുന്നു

“മറ്റൊരു വിധത്തിൽ ചിന്തിച്ചു കൂടേ? അന്ന് രാത്രി അയാൾ ചെയ്ത ആ കൊടും പാതകം നാട്ടുകാരെ ശരിക്കും ഭയപ്പെടുത്തുക തന്നെ ചെയ്തു എന്ന് സത്യം വെളിപ്പെടുത്തുന്നതിലും നല്ലത് അത് മൂടി വയ്ക്കുന്നതായിരിക്കും എന്ന്…?” ഞാൻ ചോദിച്ചു.

 “അതും ശരിയാണ്

“പിന്നെ ആ കുഴിമാടത്തിന് മുകളിലെ ശിലാഫലകം?”

“ഏറ്റുമുട്ടലിൽ ഉണ്ടായ കേടുപാടുകൾ തീർക്കുന്നതിനായി മിലിട്ടറി എൻ‌ജിനീയർമാരെ ഇങ്ങോട്ട് അയച്ചിരുന്നു മൃതദേഹങ്ങൾ എല്ലാം കൂടി ഒരു കുഴിയിൽ ഇട്ട് മൂടിയത് അവരാണ് ആരുടെ കുഴിമാടം ആണെന്ന് അറിയിക്കുന്ന ഫലകങ്ങൾ ഒന്നും സ്ഥാപിച്ചില്ല അവർ അത് പാടില്ലെന്നായിരുന്നു ഞങ്ങൾക്ക് ലഭിച്ച കർശന നിർദ്ദേശം

“പക്ഷേ, താങ്കൾ വ്യത്യസ്തമായി ചിന്തിച്ചു?”

“ഞാൻ മാത്രമല്ല ഗ്രാമീണർ ഒന്നടങ്കം യുദ്ധകാലത്തെ പ്രചരണങ്ങൾ പലപ്പോഴും ഭീകരമായിരുന്നു യുദ്ധത്തെക്കുറിച്ച് ഞങ്ങൾ കണ്ട സിനിമകളിലും വായിച്ച പുസ്തകങ്ങളിലും വർത്തമാന പത്രങ്ങളിലും ഒക്കെ ഒരു ശരാശരി ജർമ്മൻ സൈനികനെ അങ്ങേയറ്റം കിരാതനും ദുഷ്ടനുമായിട്ടായിരുന്നു ചിത്രീകരിച്ചിരുന്നത് പക്ഷേ, ഞങ്ങൾ നേരിൽ കണ്ട ആ ജർമ്മൻ‌കാർ അങ്ങനെയായിരുന്നില്ല ഗ്രഹാം വൈൽഡ് ഇന്നും ജീവിച്ചിരിക്കുന്നത് വിവാഹിതയായി ഭർത്താവിനോടും മൂന്ന് കുഞ്ഞുങ്ങളോടൊപ്പം സന്തോഷത്തോടെ സൂസൻ ടെർണർ കഴിയുന്നത്സ്റ്റെയ്നറുടെ സംഘത്തിലെ ഒരു വ്യക്തി തന്റെ ജീവൻ ബലി കൊടുത്ത് അവരെ രക്ഷിച്ചത് കൊണ്ട് മാത്രമാണ് പിന്നെ അന്ന് ദേവാലയത്തിൽ തടവിലാക്കപ്പെട്ട എല്ലാ ഗ്രാമീണരെയും പോകുവാൻ സ്റ്റെയ്നർ അനുവദിച്ചു എന്നതും മറക്കാൻ പാടില്ല

“അതിനാൽ അവരുടെ ഓർമ്മക്കായി ഒരു സ്മാരകം തയ്യാറാക്കുവാൻ എല്ലാവരും കൂടി തീരുമാനിച്ചു?”

“അതെ അത് തയ്യാറാക്കുന്നത് വളരെ എളുപ്പമായിരുന്നു പോസ്റ്റ് ഓഫീസ് നടത്തിയിരുന്ന ടെഡ് ടെർണർ സ്മാരക ശിലകൾ നിർമ്മിക്കുന്ന ജോലിയിൽ നിന്നും വിരമിച്ച ആളായിരുന്നു അതീവ രഹസ്യമായി നടത്തിയ ചടങ്ങുകൾക്ക് ശേഷം ഞാനത് അവർക്കായി സമർപ്പിച്ചു ഒറ്റ നോട്ടത്തിൽ ആർക്കും കണ്ടുപിടിക്കാനാവാത്ത വിധം പ്രെസ്റ്റണും ആ കുഴിമാടത്തിൽ തന്നെ അന്ത്യവിശ്രമം കൊള്ളുന്നു പക്ഷേ, ശിലാഫലകത്തിൽ പേര് ഉൾപ്പെടുത്തിയിട്ടില്ല എന്ന് മാത്രം

“ഇക്കാര്യത്തിൽ നിങ്ങൾ എല്ലാവരും ഏകാഭിപ്രായക്കാരായിരുന്നു?”

വളരെ അപൂർവ്വം മാത്രം കാണാറുള്ള തണുത്ത പുഞ്ചിരി അദ്ദേഹത്തിന്റെ മുഖത്ത് വിരിഞ്ഞു. “എന്റെ വ്യക്തിപരമായ പശ്ചാത്താപം എന്ന് വേണമെങ്കിൽ പറയാം നിങ്ങൾ എന്റെ കുഴിമാടത്തിൽ നൃത്തമാടുമല്ലോ  എന്നായിരുന്നു സ്റ്റെയ്നർ അന്ന് എന്നോട് പറഞ്ഞ വാക്യം അദ്ദേഹം പറഞ്ഞത് അക്ഷരം പ്രതി ശരിയുമായിരുന്നു അത്രയ്ക്കും ഞാനദ്ദേഹത്തെ വെറുത്തിരുന്നു ഒരു പക്ഷേ, സൌകര്യം ലഭിച്ചിരുന്നുവെങ്കിൽ ഞാനദ്ദേഹത്തെ കൊല്ലുക പോലും ചെയ്യുമായിരുന്നു അന്ന്

“എന്തുകൊണ്ട്? നിങ്ങളുടെ കാൽ‌പാദം തകർത്തത് ഒരു ജർമ്മൻ ബുള്ളറ്റ് ആയതുകൊണ്ടോ?”

“അങ്ങനെയായിരുന്നു ഞാൻ നടിച്ചിരുന്നത് ദൈവത്തിന് മുന്നിൽ മുട്ടുകുത്തി സത്യത്തെ നേരിടുവാനുള്ള കരുത്ത് നൽകൂ എന്ന് കേണപേക്ഷിച്ച ആ ദിനം വരെയും

“ജോവന്ന ഗ്രേയുടെ കാര്യം?” പതിഞ്ഞ സ്വരത്തിൽ ഞാൻ ചോദിച്ചു.

അദ്ദേഹത്തിന്റെ മുഖത്ത് വിഷാദം പടർന്നു. അദ്ദേഹത്തിന്റെ മുഖഭാവം വിവരണാതീതമായിരുന്നു.

“കുമ്പസരിക്കുന്നതിനേക്കാൾ കുമ്പസാരം കേൾക്കുക എന്നതായിരുന്നുവല്ലോ എന്റെ പഴക്കം അതെ താങ്കൾ ഉദ്ദേശിച്ചത് ശരിയാണ് ഞാൻ അവരെ ആരാധിച്ചിരുന്നു ഒരു വിധത്തിലുമുള്ള ഉപരിപ്ലവമായ അഭിനിവേശമായിരുന്നില്ല അത് ഷീ വാസ് ദി മോസ്റ്റ് വണ്ടർഫുൾ വുമൺ ഐ ഹാഡ് എവർ നോൺ അവരുടെ യഥാർത്ഥ റോൾ എന്താണെന്ന് വെളിപ്പെട്ടപ്പോൾ എനിക്കുണ്ടായ ഷോക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല

“അതിനാൽ താങ്കളുടെ മനസ്സ് ആ കുറ്റം സ്റ്റെയ്നറുടെ മേൽ ആരോപിച്ചു...”

“അതെ അതായിരുന്നു അതിന്റെ മനഃശാസ്ത്രം എന്ന് തോന്നുന്നു...” അദ്ദേഹം നെടുവീർപ്പിട്ടു. “എത്രയോ വർഷങ്ങൾക്ക് മുമ്പായിരുന്നു അത് എന്ത് പ്രായമുണ്ടായിരുന്നിരിക്കും താങ്കൾക്ക് 1943 ൽ? പന്ത്രണ്ടോ പതിമൂന്നോ?  അന്നത്തെ അവസ്ഥ എന്തായിരുന്നുവെന്ന് താങ്കൾക്ക് ഓർമ്മയുണ്ടോ?”

“സത്യം പറഞ്ഞാൽ, ഇല്ല

“അനന്തമായി നീളുന്ന യുദ്ധത്തിൽ ജനങ്ങൾ മടുത്ത് കഴിഞ്ഞിരുന്നു സ്റ്റെയ്നറും സംഘവും ഇവിടെയെത്തി നടത്തിയ സാഹസങ്ങൾ വെളിയിലറിഞ്ഞാൽ രാജ്യത്തിന്റെ മനോവീര്യത്തിന് ഏൽക്കുമായിരുന്ന ആഘാതത്തെക്കുറിച്ച് താങ്കൾക്ക് സങ്കൽപ്പിക്കുവാൻ കഴിയുമോ? ജർമ്മൻ പാരാട്രൂപ്പേഴ്സ് ഇംഗ്ലണ്ടിൽ വന്നിറങ്ങി പ്രധാനമന്ത്രിയുടെ തൊട്ടടുത്ത് എത്തുക?”

“തൊട്ടടുത്ത്തോക്കിന്റെ കാഞ്ചിയിൽ വിരൽ ഒന്ന് അമർന്നാൽ അദ്ദേഹത്തിന്റെ തല ചിതറിത്തെറിക്കുമായിരുന്ന അത്രയും അടുത്ത്

വെറേക്കർ തല കുലുക്കി. “അതെ എന്നിട്ടും ഈ കഥ പ്രസിദ്ധീകരിക്കുവാൻ തന്നെയാണോ താങ്കളുടെ തീരുമാനം?”

“പ്രസിദ്ധീകരിക്കാതിരിക്കുവാൻ പ്രത്യേകിച്ച് കാരണമൊന്നും കാണുന്നില്ല വർഷങ്ങൾ ഇത്രയും കഴിഞ്ഞില്ലേ?”

“എന്നാൽ കേട്ടോളൂ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല ആ ശിലാഫലകം ഇപ്പോൾ അവിടെയൊട്ടില്ല താനും അങ്ങനെയൊന്ന് അവിടെയുണ്ടായിരുന്നുവെന്ന് ആർക്കാണ് തെളിയിക്കാൻ കഴിയുക? മാത്രമല്ല, ഇങ്ങനെയൊരു സംഭവം നടന്നു എന്നുള്ളതിന് ഉപോദ്ബലകമായ ഒരു ഔദ്യോഗിക രേഖയെങ്കിലും താങ്കൾക്ക് കണ്ടുപിടിക്കുവാൻ കഴിഞ്ഞിട്ടുണ്ടോ?”

“അങ്ങനെ ചോദിച്ചാൽ ഇല്ല എന്നായിരിക്കും ഉത്തരം പക്ഷേ, ഒരുപാട് പേരോട് ഞാൻ സംസാരിച്ചു അവർ പറഞ്ഞ കാര്യങ്ങളും സംഭവങ്ങളും എല്ലാം കോർത്തിണക്കിയാൽ തികച്ചും വിശ്വസനീയമായ ഒരു കഥ തന്നെയാണിത്

“വിശ്വസനീയമായ കഥ ആകുമായിരുന്നു” ഫാദർ വെറേക്കറുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിരിഞ്ഞു. “വളരെ പ്രധാനപ്പെട്ട ഒരു വസ്തുത നാം കാണാതെ പോയിരുന്നെങ്കിൽ

“എന്തായിരുന്നു അത്?”

“രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള രണ്ട് ഡസനോളം വരുന്ന പുസ്തകങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ ഏടുകൾ മറിച്ചുനോക്കുകഎന്നിട്ട്, ഈ പറയുന്ന വാരാ‍ന്ത്യത്തിൽ വിൻസ്റ്റൺ ചർച്ചിൽ എന്ത് ചെയ്യുകയായിരുന്നു എന്ന് പരിശോധിക്കുക ഒരു പക്ഷേ, അതായിരുന്നിരിക്കും താങ്കൾക്ക് ചെയ്യാൻ കഴിയുമായിരുന്ന ഏറ്റവും ലളിതവും വ്യക്തവുമാ‍യ കാര്യം

“ഓൾ റൈറ്റ് എങ്കിൽ താങ്കൾ തന്നെ പറയൂ” ഞാൻ പറഞ്ഞു.

“ടെഹ്‌റാ‍ൻ കോൺ‌ഫറൻസിൽ പങ്കെടുക്കുവാൻ വേണ്ടി HMS റിനൌൺ എന്ന കപ്പലിൽ യാത്ര പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു അദ്ദേഹമപ്പോൾ പോകുന്ന വഴിയിൽ അൾജിയേഴ്സിൽ ഇറങ്ങി ജനറൽ ഐസൻഹോവറും ജനറൽ അലക്സാണ്ടറുമായി നോർത്ത് ആഫ്രിക്കൻ കരാറിനെക്കുറിച്ച് ചർച്ച നടത്തിയ ശേഷം മാൾട്ടയിൽ എത്തിച്ചേർന്നു എന്റെ ഓർമ്മ ശരിയാണെങ്കിൽ നവംബർ പതിനേഴിന്

കാലം ഒരു നിമിഷം നിശ്ചലമായത് പോലെ... ഘനീഭവിച്ച് നിന്ന നിശ്ശബ്ദതയെ ഞാൻ തന്നെ ഭഞ്ജിച്ചു.

“അപ്പോൾ ആരായിരുന്നു അത്?”

“ജോർജ് ഹോവാർഡ് ഫോസ്റ്റർ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര് ദി ഗ്രേറ്റ് ഫോസ്റ്റർ എന്നായിരുന്നു തന്റെ പ്രൊഫഷനിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത്

“പ്രൊഫഷനിലോ?”

“അതെ മിസ്റ്റർ ഹിഗ്ഗിൻസ് നാടകരംഗത്ത് ചരിത്ര സംഗീത നാടകങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം യുദ്ധം അദ്ദേഹത്തിന്റെ ജീവിതോപാധിയായിരുന്നു

“അതെങ്ങനെ?”

“പ്രധാനമന്ത്രിയെ വളരെ നന്നായി അനുകരിക്കുമായിരുന്നു അദ്ദേഹം മാത്രമല്ല, കാഴ്ച്ചയിൽ മിസ്റ്റർ ചർച്ചിലുമായി അസാമാന്യ സാദൃശ്യവും ഉണ്ടായിരുന്നു അദ്ദേഹത്തിന് ഡൺകിർക്ക് പോരാട്ടത്തിന് ശേഷം എല്ലാ വേദികളിലും ഗ്രാന്റ് ഫിനാലെ എന്ന പോലെ പ്രധാനമന്ത്രിയുടെ വേഷത്തിൽ ഒരു പ്രത്യേക ഇനം അവതരിപ്പിക്കുമായിരുന്നു രക്തവും വിയർപ്പും കണ്ണീരുമല്ലാതെ  മറ്റൊരു വാഗ്ദാനവുമില്ല എന്റെ പക്കൽനമ്മൾ അവരോട് പൊരുതുക തന്നെ ചെയ്യും   ആ പ്രകടനം കാണികൾ അങ്ങേയറ്റം ഇഷ്ടപ്പെട്ടിരുന്നു

 “അത് കണ്ട ഇന്റലിജൻസ് ബ്യൂറോ അദ്ദേഹത്തെ ഉപയോഗിക്കുവാൻ തുടങ്ങി…?

“ചില പ്രത്യേക സന്ദർഭങ്ങളിൽ ജർമ്മൻ നേവിയുടെ അന്തർവാഹിനികൾ വിഹരിക്കുന്ന കടലിലൂടെ യാത്ര ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ പ്രധാനമന്ത്രി മറ്റൊരിടത്തായിരുന്നു എന്ന് പുറം‌ലോകത്തെ തെറ്റിദ്ധരിപ്പിക്കുവാൻ കഴിയുക എന്നത് അത്ര നിസ്സാര കാര്യമല്ലല്ലോ…” വെറേക്കർ പുഞ്ചിരിച്ചു. “തന്റെ ജീവിതത്തിലെ മഹത്തായ പ്രകടനമായിരുന്നു ഫോസ്റ്റർ ആ രാത്രിയിൽ കാഴ്ച്ച വച്ചത് അത് പ്രധാനമന്ത്രി തന്നെയാണെന്ന് അവർ എല്ലാവരും വിശ്വസിച്ചു കൊർകൊറാന് മാത്രമേ സത്യം അറിയുമായിരുന്നുള്ളൂ

“ഓൾ റൈറ്റ് ഈ ഫോസ്റ്റർ ഇപ്പോൾ എവിടെയാണ്?”

“കൊല്ലപ്പെട്ടു 1944 ഫെബ്രുവരിയിൽ ഐലിങ്ടണിലെ ഒരു നാടകശാലയുടെ മേൽ വന്ന് പതിച്ച ബോംബ് മറ്റ് നൂറ്റിയെട്ട് പേരോടൊപ്പം അദ്ദേഹത്തിന്റെയും ജീവൻ കവർന്നു അതുകൊണ്ടാണ് പറയുന്നത് ഇതെല്ലാം വെറുതെയാണ് ഈ സംഭവത്തിന് പ്രധാനമന്ത്രിയുമായി യാതൊരു ബന്ധവുമില്ല ഇതൊരു രഹസ്യമായി തന്നെ തുടരുന്നതാണ് ഇതിൽ ഭാഗഭാക്കായവർക്കും നല്ലത്

നിയന്ത്രിക്കാനാവാത്ത ചുമ അദ്ദേഹത്തെ ഗ്രസിച്ചു. കതക് തുറന്ന് ഒരു കന്യാസ്ത്രീ അദ്ദേഹത്തിനരികിലെത്തി ചെവിയിൽ എന്തോ മന്ത്രിച്ചു.

“അയാം സോറി” ക്ഷീണിത സ്വരത്തിൽ വെറേക്കർ പറഞ്ഞു. “കുറച്ചധിക നേരമായി ഈ ഇരിപ്പ് തുടങ്ങിയിട്ട് ഇനി അല്പം കിടക്കണം താങ്ക് യൂ ഫോർ കമിങ്ങ് ആന്റ് ഫില്ലിങ്ങ് ദി ഗ്യാപ്‌സ്

അദ്ദേഹം വീണ്ടും ചുമയ്ക്കുവാൻ തുടങ്ങവെ ഞാൻ തിരിഞ്ഞ് നടന്നു. പുറത്ത് വാതിലിനരികിൽ ഫാദർ ഡാമിയൻ നിൽക്കുന്നുണ്ടായിരുന്നു. പടികളിറങ്ങവെ എന്റെ കാർഡ് അദ്ദേഹത്തിന്റെ കൈയിൽ വച്ചു കൊടുത്തു. “അദ്ദേഹത്തിന്റെ നില മോശമാവുകയാണെങ്കിൽ” ഞാൻ ഒന്ന് നിർത്തി.   “ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാകുന്നുണ്ടല്ലോ? എന്നെ ഒന്ന് അറിയിച്ചാൽ നന്നായിരുന്നു

    
                         * * * * * * * * * * * * * * * * * * * * * * * * * * * *   

ഒരു സിഗരറ്റിന് തീ കൊളുത്തി സെമിത്തേരിയുടെ കവാടത്തിനരികിലെ മതിൽ ചാരി ഞാൻ നിന്നു. ഫാദർ വെറേക്കർ പറഞ്ഞ കാര്യങ്ങളുടെ നിജഃസ്ഥിതി എന്തായാലും ഞാൻ പരിശോധിക്കാതെ വിടില്ല എന്നത് തീർച്ച... എങ്കിലും അദ്ദേഹം പറഞ്ഞത് നൂറ് ശതമാനവും സത്യം തന്നെ ആയിരിക്കുമെന്നതിൽ എനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. പക്ഷേ, അതു കൊണ്ട് ഇവിടെ അന്ന് നടന്ന സംഭവങ്ങൾക്ക് യാതൊരു മാറ്റവും ഉണ്ടാകുവാൻ പോകുന്നില്ലല്ലോ വർഷങ്ങൾക്ക് മുമ്പ് ആ സായാഹ്നത്തിൽ ഹാരി കെയ്നുമായി ഏറ്റുമുട്ടുവാൻ തയ്യാറായി സ്റ്റെയ്നർ നിന്നിരുന്ന പോർച്ചിലേക്ക് ഞാൻ കണ്ണോടിച്ചു. പിന്നെ മെൽറ്റ്‌ഹാം ഹൌസിന്റെ മട്ടുപ്പാവിൽഅദ്ദേഹത്തിന്റെ അന്ത്യ നിമിഷങ്ങളെക്കുറിച്ചോർത്തു. വിരൽ മോസറിന്റെ ട്രിഗറിൽ സ്പർശിച്ചിരിക്കുമ്പോഴും അത് വലിക്കുവാൻ കാണിച്ച ആ  വൈമനസ്യം അതിനദ്ദേഹം ബലി കൊടുത്തത് തന്റെ ജീവൻ തന്നെയായിരുന്നു ഇനി അഥവാ കാഞ്ചി വലിച്ചിരുന്നുവെങ്കിൽ തന്നെ യാതൊരു നേട്ടവും ഉണ്ടാകുമായിരുന്നില്ല താനും

ഡെവ്‌ലിൻ പറയാറുള്ളത് പോലെ ഒരു പക്ഷേ, ഒരു വിരോധാഭാസമായിരിക്കാം ഇത് അദ്ദേഹത്തിന്റെ പൊട്ടിച്ചിരി അവിടെ മുഴങ്ങുന്നത് പോലെ എനിക്ക് തോന്നി. എത്രയൊക്കെ കൂട്ടിക്കിഴിച്ചിട്ടും ആ രാത്രിയിൽ തന്റെ റോൾ മനോഹരമായി അഭിനയിച്ച് ഫലിപ്പിച്ച ഫോസ്റ്റർ പറഞ്ഞ വാക്കുകളെക്കാൾ മെച്ചപ്പെട്ട ഒന്നും തന്നെ സ്റ്റെയ്നറെ വിശേഷിപ്പിക്കാൻ എനിക്ക് ലഭിച്ചില്ല.

“വാട്ട് എവർ എൽ‌സ് മേ ബീ സെഡ്, ഹീ വാസ് എ ഫൈൻ സോൾജർ ആന്റ് എ ബ്രേവ് മാൻഇത് ഇവിടം കൊണ്ട് അവസാനിക്കട്ടെ ഇടമുറിയാതെ പെയ്യുന്ന മഴയെ ഏറ്റുവാങ്ങി ഞാൻ തിരിഞ്ഞു നടന്നു.   


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Friday, July 25, 2014

ഈഗിൾ ഹാസ് ലാന്റഡ് – 135



അപകടം നടന്നയിടത്ത് അതിനോടകം അവർ ഒരു സ്പോട്ട് ലൈറ്റ് ഘടിപ്പിച്ചു കഴിഞ്ഞിരുന്നു. റിക്കവറി ട്രക്കിന്റെ വിഞ്ച് കറങ്ങിത്തുടങ്ങിയതോടെ ചതുപ്പിൽ നിന്നും മോറിസ് പതുക്കെ ഉയർന്ന് വന്നു. അത് കരയിലേക്ക് എത്തുന്നതും കാത്ത് ഗാർവി റോഡിൽ അക്ഷമനായി നിന്നു.

ഗാർവിയുടെ കീഴിലുള്ള കോർപ്പറലാണ് കാറിന്റെ ഡോർ തുറന്നത്. ഉള്ളിലേക്ക് സസൂക്ഷ്മം വീക്ഷിച്ചിട്ട് അയാൾ തിരിഞ്ഞു.

“ഇതിനകത്ത് ഒന്നുമില്ല സർ

“വാട്ട് ഇൻ ദി ഹെൽ ആർ യൂ ടോക്കിങ്ങ് എബൌട്ട്?” തിടുക്കത്തിൽ കുറ്റിക്കാടുകൾക്കിടയിലൂടെ ഊർന്നിറങ്ങി ഗാർവി കാറിനരികിലെത്തി.

കാറിനുള്ളിലേക്ക് അയാൾ നോക്കി. കോർപ്പറൽ പറഞ്ഞത് ശരിയായിരുന്നു. ദുർഗന്ധം വമിക്കുന്ന കുറേ ചെളിമണ്ണും വെള്ളവും മാത്രം സ്റ്റെയ്നറുടെ പൊടി പോലുമില്ല.

“ഓ, മൈ ഗോഡ്…!” എന്താണ് നടന്നിരിക്കുക എന്നതിന്റെ ഒരു ഏകദേശ രൂപം അപ്പോഴാണ് അയാൾക്ക് പിടികിട്ടിയത്. തിരിഞ്ഞ് അതിവേഗം അയാൾ റോഡിലേക്ക് ഓടിക്കയറി ജീപ്പിലെ വയർലസ് സെറ്റിന്റെ മൈക്ക് കൈയിലെടുത്തു.


                 * * * * * * * * * * * * * * * * * * * * * * * * * * * * * *

മെൽറ്റ്‌ഹാം ഹൌസിന്റെ അടഞ്ഞ കവാടത്തിന് മുന്നിൽ സ്റ്റെയ്നർ മോട്ടോർ സൈക്കിൾ നിർത്തി. കാവൽ നിന്നിരുന്ന റെയ്ഞ്ചർ തന്റെ ടോർച്ച് എടുത്ത് സ്റ്റെയ്നറുടെ നേർക്ക് പ്രകാശിപ്പിച്ചു. പിന്നെ ഉള്ളിലേക്ക് നോക്കി വിളിച്ച് പറഞ്ഞു.

“റോയൽ ഗാർഡിൽ നിന്നുമുള്ള ഒരു സർജന്റാണ്

അകത്തെ ചെറിയ കെട്ടിടത്തിൽ നിന്നും പുറത്തിറങ്ങിയ സർജന്റ് തോമസ് ഗേറ്റിനരികിലെത്തി. ഹെൽമറ്റും കണ്ണടയും ധരിച്ച് മോട്ടോർ സൈക്കിളിൽ ഇരിക്കുന്ന സ്റ്റെയ്നറുടെ മുഖം തിരിച്ചറിയുവാൻ ഒരിക്കലും കഴിയുമായിരുന്നില്ല.

“എന്താണ് ?” സർജന്റ് തോമസ് ചോദിച്ചു.

“നോർവിച്ചിൽ നിന്നും കേണൽ കൊർകൊറാനുള്ള ഒരു അടിയന്തിര സന്ദേശമാണ്...”  മെയിൽ ബാഗ് തുറന്ന് സ്റ്റെയ്നർ ആ കത്ത് പുറത്തെടുത്ത് ഗേറ്റിന്റെ അഴികൾക്കിടയിലൂടെ നീട്ടി.

റെയ്ഞ്ചറുടെ നേർക്ക് തോമസ് തലയാട്ടി. ഗേറ്റിന്റെ കൊളുത്ത് മാറ്റി തുറന്നു കൊടുത്തു കൊണ്ട് അയാൾ സ്റ്റെയ്നറുടെ നേർക്ക് തിരിഞ്ഞു. “നേരെ പോയാൽ ബംഗ്‌ളാവിന് മുന്നിൽ എത്തും പാറാവുകാരോട് പറഞ്ഞാൽ മതി അവർ നിങ്ങളെ അദ്ദേഹത്തിനടുത്ത് എത്തിക്കും

സ്റ്റെയ്നർ മോട്ടോർ സൈക്കിൾ മുന്നോട്ടെടുത്തു. അല്പ ദൂരം ചെന്ന് ബംഗ്‌ളാവിന്റെ പ്രധാന കവാടത്തിലേക്കുള്ള പാതയിൽ നിന്നും തിരിഞ്ഞ് അദ്ദേഹം പിന്നിലെ പാർക്കിങ്ങ് ഏരിയയിൽ എത്തി.  അവിടെ കിടന്നിരുന്ന ഒരു ട്രക്കിന് അരികിലായി ബൈക്ക് നിർത്തിയ ശേഷം എൻ‌ജിൻ ഓഫ് ചെയ്ത് വണ്ടി സ്റ്റാന്റിൽ വച്ചു. പിന്നെ ഗാർഡനിലേക്കുള്ള നടപ്പാതയിലൂടെ അല്പം മുന്നോട്ട് നടന്നു. ഗാർഡനിലെ റോഡോഡെൻഡ്രൺ ചെടികളുടെ മറവിലേക്ക് കടന്നതും അദ്ദേഹം നിന്നു.

ഹെൽമറ്റും റെയ്‌ൻ കോട്ടും ലോഹകൈയുറയും ഊരി മാറ്റിയ അദ്ദേഹം പോക്കറ്റിൽ തിരുകിയിരുന്ന തന്റെ ജർമ്മൻ ക്യാപ്പ് എടുത്ത് തലയിൽ വച്ചു. പിന്നെ കഴുത്തിൽ അണിഞ്ഞിരിക്കുന്ന Knight’s Cross ബഹുമതി അതിന്റെ യഥാസ്ഥാനത്ത് അഡ്ജ്സ്റ്റ് ചെയ്തിട്ട് വലതുകൈയിൽ മോസറുമായി മുന്നോട്ട് നീങ്ങി.

പൂന്തോട്ടത്തിന്റെ അറ്റത്ത് എത്തിയ അദ്ദേഹം മട്ടുപ്പാവിന് താഴെയുള്ള ഭാഗത്ത് ഒന്ന് നിന്നു. പിന്നെ പരിസരം സൂക്ഷ്മമായി വീക്ഷിച്ചു. ബ്ലാക്കൌട്ട് ചെയ്തിരിക്കുന്നത് കുറ്റമറ്റതാണെന്ന് പറയാൻ കഴിയില്ല. മിക്ക ജാലകങ്ങളിൽ നിന്നും വെളിച്ചത്തിന്റെ ചീളുകൾ പുറത്തേക്ക് പ്രവഹിക്കുന്നുണ്ട്.

മുന്നോട്ട് കാൽ വച്ചതും ആരോ വിളിച്ചു ചോദിച്ചു. “ബ്‌‌ളീക്കർ നീയാണോ അത്?”

സ്റ്റെയ്നർ ഒന്നമർത്തി മൂളി. ഒരു ആൾ‌രൂപം അദ്ദേഹത്തിന്റെ മുന്നിലേക്ക് നീങ്ങിയടുത്തു. സ്റ്റെയ്നറുടെ കൈയിലെ മോസർ പതിഞ്ഞ സ്വരത്തിൽ ഒന്ന് തുപ്പി. ചെറിയൊരു ഞരക്കത്തോടെ ആ രൂപം നിലത്ത് പിടഞ്ഞു വീണു.

ആ നിമിഷം മുകളിലെ ഒരു മുറിയുടെ കർട്ടൻ വകഞ്ഞ് മാറ്റപ്പെട്ടു. ജാലകത്തിലൂടെ ഒഴുകിയെത്തിയ വെളിച്ചം മട്ടുപ്പാവിൽ എമ്പാടും പരന്നു.

സ്റ്റെയ്നർ മുകളിലേക്ക് നോക്കി. അദ്ദേഹത്തിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ലസിഗരറ്റ് പുകച്ചു കൊണ്ട് നിൽക്കുന്ന പ്രധാനമന്ത്രിയെയാണ് അദ്ദേഹം അവിടെ കണ്ടത്.


                 * * * * * * * * * * * * * * * * * * * * * * * * * * * * * *

പ്രധാനമന്ത്രിയുടെ റൂമിൽ നിന്നും പുറത്തിറങ്ങിയ കൊർകൊറാൻ കണ്ടത് അവിടെ കാത്തു നിന്നിരുന്ന ഹാരി കെയ്നിനെയാണ്.

“ഹൌ ഈസ് ഹീ?” കെയ്ൻ ചോദിച്ചു.

“ഫൈൻകിടക്കുന്നതിന് മുമ്പ് പതിവ് പോലെ സിഗരറ്റ് പുകയ്ക്കുവാൻ ടെറസ്സിലേക്ക് ഇറങ്ങിയിരിക്കുകയാണദ്ദേഹം...”

അവർ ഹാളിലേക്ക് നടന്നു. “എനിക്കിപ്പോൾ ലഭിച്ച വിവരം അറിഞ്ഞാൽ ഒരു പക്ഷേ, അദ്ദേഹത്തിന് ഇന്ന് രാത്രി ഉറക്കം വന്നെന്ന് വരില്ല അതുകൊണ്ട് അക്കാര്യം നാളെ അറിയിച്ചാൽ മതി അദ്ദേഹത്തെ” കെയ്ൻ പറഞ്ഞു. “ചതുപ്പിൽ നിന്നും അവർ ആ മോറിസ് പുറത്തെടുത്തു പക്ഷേ, സ്റ്റെയ്നർ അതിൽ ഉണ്ടായിരുന്നില്ല

“ചതുപ്പിൽ വീഴുന്നതിന് മുമ്പ് അദ്ദേഹം പുറത്ത് കടന്നുവെന്നാണോ നിങ്ങൾ സംശയിക്കുന്നത്? അദ്ദേഹം ആ ചതുപ്പിനടിയിൽ ഇല്ല എന്ന് എങ്ങനെ ഉറപ്പ് പറയാൻ കഴിയും? കാറിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണതാണെങ്കിലോ?” കൊർകൊറാൻ ചോദിച്ചു.

“അതിനുള്ള സാദ്ധ്യതയും ഇല്ലാതില്ല” എന്തായാലും സുരക്ഷാഭടന്മാരെ വീണ്ടും ജാഗരൂകരാക്കി നിർത്തുവാൻ പോകുകയാണ് ഞാൻ” കെയ്ൻ പറഞ്ഞു.

മുൻ‌വാതിൽ തുറന്ന് സർജന്റ് തോമസ് ഉള്ളിലെത്തി. കോട്ടിന്റെ ബട്ടൺ ഊരി അയാൾ മഴവെള്ളം തട്ടിക്കളഞ്ഞു.

“എന്നെ അന്വേഷിച്ചുവോ, മേജർ?”
      
“യെസ് അവർ പുറത്തെടുത്ത കാറിൽ സ്റ്റെയ്നർ ഉണ്ടായിരുന്നില്ല എന്തായാലും സുരക്ഷയുടെ കാര്യത്തിൽ നമ്മൾ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലഗേറ്റിൽ അസാധാരണ സംഭവങ്ങളൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ലല്ലോ?”

“ഇല്ല സർ റിക്കവറി വെഹിക്ക്‌ൾ പുറത്തേക്ക് പോയതിന് ശേഷം യാതൊരു മൂവ്‌മെന്റും ഇല്ല കേണൽ കൊർകൊറാനുള്ള മെയിലുമായി നോർവിച്ചിൽ നിന്നും ആ മിലിട്ടറി പോലീസുകാരൻ ഇങ്ങോ‍ട്ട് കടന്നു വന്നതൊഴിച്ചാൽ

അമ്പരപ്പോടെ കൊർകൊറാൻ അയാളെ തുറിച്ചു നോക്കി. “അങ്ങനെയൊരു മെയിലുമായി എന്റെയടുത്തേക്ക് ആരും വന്നില്ലല്ലോഎപ്പോഴായിരുന്നു അത്?”

“ഏതാണ്ട് പത്ത് മിനിറ്റ് ആയിക്കാണും സർ

“ഓ, മൈ ഗോഡ്…!!!” കെയ്ൻ പറഞ്ഞു. “ഹീ ഈസ് ഹിയർ!  ദി ബാസ്റ്റർഡ് ഈസ് ഹിയർ...!”

അരയിലെ ഉറയിൽ നിന്നും കോൾട്ട് ഓട്ടോമാറ്റിക്ക് ഗൺ വലിച്ചെടുത്ത് ഹാരി കെയ്ൻ ലൈബ്രറിയുടെ കവാടത്തിന് നേർക്ക് കുതിച്ചു.

                                 
                           * * * * * * * * * * * * * * * * * * * * * * * * * * * * * *

സ്റ്റെയ്നർ പതുക്കെ മുകളിലേക്കുള്ള പടവുകൾ ഓരോന്നായി ചവിട്ടി. ഹവാന സിഗാറിന്റെ മനം മയക്കുന്ന സുഗന്ധം  അവിടെങ്ങും പ്രസരിക്കുന്നുണ്ടായിരുന്നു. ഏറ്റവും മുകളിലെ പടിയിൽ നിന്നും ടെറസിലേക്ക് കാൽ വച്ചതും അവിടെ വിരിച്ചിരുന്ന ചരൽക്കൂട്ടം ഒന്ന് ഞരങ്ങി. പൊടുന്നനെ വെട്ടിത്തിരിഞ്ഞ പ്രധാനമന്ത്രി അദ്ദേഹത്തെ സൂക്ഷിച്ചു നോക്കി.

ചുണ്ടിൽ നിന്നും സിഗാർ എടുത്ത് മാറ്റി സ്റ്റെയ്നറെ തന്നെ നോക്കിക്കൊണ്ട് നിൽക്കുന്ന അദ്ദേഹത്തിന്റെ മുഖത്ത് പ്രത്യേകിച്ചൊരു അത്ഭുതമോ ആശ്ചര്യമോ ഉണ്ടായിരുന്നില്ല. ആരോടും ഇണക്കം കാട്ടാത്ത പതിവ് നിസ്സംഗ ഭാവത്തോടെ അദ്ദേഹം ചോദിച്ചു.

“ഓബർ‌ ലെഫ്റ്റ്നന്റ് കുർട്ട് സ്റ്റെയ്നർ ഓഫ് ദി ഫാൾഷിംജാഗർ?”

“മിസ്റ്റർ ചർച്ചിൽ” സ്റ്റെയ്നർ ഒന്ന് സംശയിച്ചു. “ഐ റിഗ്രറ്റ് ദിസ് ബട്ട് ഐ മസ്റ്റ് ഡൂ മൈ ഡ്യൂട്ടി, സർ

“ദെൻ വാട്ട് ആർ യൂ വെയ്റ്റിങ്ങ് ഫോർ?” തികച്ചും ലാഘവത്തോടെ പ്രധാനമന്ത്രി ചോദിച്ചു.

സ്റ്റെയ്നർ വലതുകൈയിലെ മോസർ ഉയർത്തി. പെട്ടെന്നായിരുന്നു പിന്നിലെ ഫ്രഞ്ച് ജാലകത്തിന്റെ തിരശീല വകഞ്ഞ് മാറിയത്. തീ തുപ്പുന്ന ഓട്ടോമാറ്റിക്ക് ഗണ്ണുമായി  ചാടി വീണ ഹാരി കെയ്നിന്റെ ആദ്യ ബുള്ളറ്റ് സ്റ്റെയ്നറുടെ വലതുചുമലിൽ ഏറ്റു. വെടിയേറ്റ് ഒന്ന് വട്ടം കറങ്ങിയ സ്റ്റെയ്നറുടെ ഹൃദയത്തിലാണ് രണ്ടാമത്തെ ബുള്ളറ്റ് തുളഞ്ഞു കയറിയത് അനിവാര്യമായത് സംഭവിച്ചു അടി തെറ്റിയ അദ്ദേഹം പിറകോട്ട് മലർന്ന് വീണു.

നീട്ടിപ്പിടിച്ച റിവോൾ‌വറുമായി കൊർകൊറാനും അപ്പോഴേക്കും എത്തിക്കഴിഞ്ഞിരുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ സായുധരായ റെയ്ഞ്ചേഴ്സ് താഴെ ഗാർഡനിൽ അർദ്ധവൃത്താകൃതിയിൽ അണി നിരന്നു. തുറന്ന് കിടക്കുന്ന ജാലകത്തിലൂടെ ഒഴുകിയെത്തിയ പ്രകാശ വലയത്തിൽ സ്റ്റെയ്നർ നിശ്ചലനായി കിടന്നു. കണ്ഠത്തിൽ യഥാസ്ഥാനത്ത് തന്നെ വിശ്രമിക്കുന്ന Knight’s Cross ബാഡ്ജ് വലതുകൈയിലെ മോസറിൽ നിന്നും പിടി വിടാൻ കൂട്ടാക്കാത്ത വിരലുകൾ

“സ്ട്രെയ്ഞ്ച്…!” പ്രധാനമന്ത്രി പറഞ്ഞു. “വിരൽ തോക്കിന്റെ കാഞ്ചിയിൽ സ്പർശിച്ചിരിക്കുമ്പോഴും വെടിയുതിർക്കുവാൻ മടിച്ചു നിന്നു എന്തുകൊണ്ട് എന്ന് എനിക്ക് മനസ്സിലാവുന്നില്ല…!

“ഒരു പക്ഷേ, അദ്ദേഹത്തിലെ അമേരിക്കൻ പാതി അതിൽ നിന്നും പിന്തിരിപ്പിച്ചു കാണും, സർ” ഹാരി കെയ്ൻ പറഞ്ഞു.

“എന്തൊക്കെ പറഞ്ഞാലും, ഹീ വാസ് എ ഫൈൻ സോൾജർ ആന്റ് എ ബ്രേവ് മാൻ സീ റ്റു ഹിം, മേജർ” ആ അദ്ധ്യായത്തിന് വിരാമമിട്ടു കൊണ്ട് പ്രധാനമന്ത്രി തന്റെ റൂമിലേക്ക് നടന്നു.


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...